ന്യൂഡൽഹി: സഹോദരിയുടെ ബ്ലാക്മെയിലും ശാരീരിക പീഡനവും കാരണമാണ് താൻ സ്വവർഗാനുരാഗി ആണെന്ന കാര്യം തുറന്നു പറയ േണ്ടി വന്നതെന്ന് ഇന്ത്യൻ അത്ലറ്റിക് താരം ദ്യുതി ചന്ദ്. സഹോദരി 25 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യ ുകയാണ്. ഒരിക്കൽ തന്നെ മർദിക്കുകയുമുണ്ടായി. ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഞാൻ എൻെറ ബന്ധത്തെ കുറിച്ച് പുറത്ത് പറയാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും ദ്യുതി ചന്ദ് പറഞ്ഞു.
അതേസമയം, ദ്യുതിയുടെ വാദങ്ങളിൽ നിന്ന് വ്യത്യസ്തമായ കാര്യമാണ് സഹോദരി സരസ്വതി പറയുന്നത്. ദ്യുതിയുടെ പങ്കാളിയായ പെൺകുട്ടി ദ്യുതിയെ വിവാഹത്തിന് വേണ്ടി നിർബന്ധിക്കുകയാണെന്നും അതിനാൽ സർക്കാർ ദ്യുതിക്ക് സുരക്ഷയൊരുക്കണമെന്നും സരസ്വതി ആവശ്യപ്പെടുന്നു.
‘‘അവൾ പ്രായപൂർത്തിയായ ആളാണ്. ആൺകുട്ടിയെ വിവാഹം കഴിക്കണോ പെൺകുട്ടിയെ വിവാഹം കഴിക്കണോ എന്നത് അവളുടെ തീരുമാനമാണ്. അല്ലെങ്കിൽ വിവാഹത്തെ കുറിച്ചുള്ള തീരുമാനം പിന്നീട് കൈക്കൊള്ളാവുന്നതാണ്.’’ ദ്യുതിയുടെ സഹോദരി കൂട്ടിച്ചേർത്തു.
2018ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി രണ്ട് വെള്ളി നേടിയ ദ്യുതി ചന്ദ് കഴിഞ്ഞ ഞായറാഴ്ചയാണ് താൻ സ്വവർഗാനുരാഗി ആണെന്നും 19കാരിയായ പെൺസുഹൃത്തുമായി പ്രണയ ബന്ധത്തിലാണെന്നും വെളിപ്പെടുത്തിയത്. ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തുന്ന ആദ്യ കായികതാരം കൂടിയാണ് ദ്യുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.