വിവാഹ വാഗ്ദാനം നൽകി ഡോക്ടർ പീഡിപ്പിച്ചതായി കായികതാരം

ബംഗളൂരു: രണ്ടു വർഷമായി ഡോക്ടർ പീഡിപ്പിക്കുന്നതായി അന്താരാഷ്ട്ര കായികതാരത്തിൻെറ പരാതി. മഹാരാഷ്ട്ര സ്വദേശിയായ യുവതിയാണ് കലബുറഗി ടൗണിൽ താമസിക്കുന്ന ഡോക്ടർക്കെതിരെ പരാതി നൽകിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുമായി അടുപ്പത്തിലായ ഡോക്ടർ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 

പിന്നീട് വാക്കുമാറ്റി. ഡോക്ടർ ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ദിലീപ് തിബിലെ അറിയിച്ചു. 2016 ഡിസംബറിൽ നവമാധ്യമം വഴിയാണ് ഡോക്ടറുമായി പരിചയത്തിലാകുന്നത്. ഇതിനിടെ യുവതിയെ കാണാനായി സ്വദേശമായ മഹാരാഷ്ട്രയിലെ കൊലാപുരിലെത്തി. ഡോക്റുടെ വിവാഹഭ്യർഥന യുവതി അംഗീകരിക്കുകയും ചെയ്തു.

രണ്ടുതവണ താരത്തെ ഗോവയിലേക്കും ബംഗളൂരുവിലേക്കും വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും നവമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഡോക്ടർ യുവതിയെ ഭീഷണിപ്പെടുത്തി. മഹാരാഷ്ട്ര പൊലീസിെൻറ അഭ്യർഥന പ്രകാരം കർവീർ പൊലീസ് ഡോക്ടറെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി. 

 

Tags:    
News Summary - sexual abuse- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT