ഗുവാഹതി: ദേശീയ സീനിയർ അത്ലറ്റിക്സിൽ മലയാളി താരം എയ്ഞ്ചൽ പി.ദേവസ്യക്ക് സ്വർണം. 1.78 മീറ്റർ ചാടിയാണ് മലയാളി താരം മെഡലണിഞ്ഞത്. എന്നാൽ, ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്കായ 1.87 മീറ്റർ കടക്കാനായില്ല.
വനിതകളുടെ 400 മീ. ഹർഡിൽസിൽ ആർ. അനു വെള്ളി നേടി (57.68സെ). ദ്യുതി ചന്ദ് ഉൾപ്പെടെ ഒരുപിടി താരങ്ങൾ ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക് കടന്നു. 200മീ ഹീറ്റ്സിൽ 23.46സെ. ഫിനിഷ് ചെയ്താണ് ദ്യുതി ചന്ദ് യോഗ്യത മാർക്ക് കടന്നത്.
ഹിമ ദാസ്, സ്രബാനി നന്ദ (200 മീ.), സന്ദീപ് കുമാരി (ഡിസ്കസ് ത്രോ), ജുവാന മുർമു (400 മീ. ഹർഡിൽസ്), ധരുൺ അയ്യസാമി, സന്തോഷ് കുമാർ, ജഷൻജോത് സിങ് (400 മീ. ഹർഡിൽസ്), സരിതസിങ് (ഹാമർത്രോ), സഞ്ജീവിനി യാദവ് (5000 മീ.) എന്നിവർ ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക് കടന്നു. എന്നാൽ, ഒരു ഇനത്തിൽ രണ്ടുപേർക്കാണ് എൻട്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.