ബ്വേനസ് എയ്റിസ്: ഇന്ത്യയുടെ സ്വർണമോഹം പോലെ യൂത്ത് ഒളിമ്പിക്സിൽ മെഡൽ കൊയ്ത്ത്. ആൺകുട്ടികളുടെ ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരിയിലൂടെയാണ് മൂന്നാം സ്വർണം പിറന്നത്.
ഫൈനലിൽ 244.2 പോയൻറ് നേടിയാണ് ഏഷ്യൻ ഗെയിംസ് സ്വർണജേതാവായ സൗരഭ് യൂത്ത് ഒളിമ്പിക്സിലും തങ്കത്തിളക്കം ആവർത്തിച്ചത്. ദക്ഷിണ കൊറിയയുടെ സങ് യുൻഹോക്കാണ് വെള്ളി. യോഗ്യതാ റൗണ്ടിലും സൗരഭായിരുന്നു ഒന്നാമത്.
കഴിഞ്ഞദിവസം ഷൂട്ടിങ്ങിൽ മനു ഭാകറും, വെയ്റ്റ് ലിഫ്റ്റിങ്ങിൽ ജെറമി ലാൽറിനുംഗയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമാണ് ഇത്. ഇതോടെ, മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ എണ്ണം ആറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.