ലണ്ടൻ: കായികതാരങ്ങളുടെ ഉത്തേജക പരിശോധനഫലങ്ങളിൽ വ്യാപക കൃത്രിമം ആരോപിച്ച് റഷ്യയെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നും വിലക്കാൻ രാജ്യാന്തര ഉത്തേജക വിരുദ ്ധ ഏജൻസി (ഡബ്ല്യു.എ.ഡി.എ) നീക്കം. ഡിസംബർ ഒമ്പതിനു ചേരുന്ന യോഗം വിഷയത്തിൽ അന്തിമ തീരു മാനമെടുക്കും.
മോസ്കോ ലബോറട്ടറിയിൽനിന്ന് സമിതിക്കു മുമ്പാകെ ജനുവരിയിൽ സ മർപ്പിച്ച ഉത്തേജക പരിശോധനഫലങ്ങൾ പലതും വ്യാജമാെണന്നും വൻതോതിൽ കൃത്രിമം നട ന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. ഇതിെൻറ അടിസ്ഥാനത്തിൽ ടോേക്യാ ഒളിമ്പിക്സ്, ഖത്തർ ഫുട്ബാൾ ലോകകപ്പ് ഉൾപ്പെടെ അടുത്ത നാലു വർഷം നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ റഷ്യയെ പൂർണമായി വിലക്കാനാണ് നീക്കം. റഷ്യയിൽനിന്നുള്ള താരങ്ങൾക്ക് പകരം സ്വതന്ത്രമായി മറ്റൊരു ബാനറിൽ മത്സരിക്കാൻ അവസരം നൽകിയേക്കും. യൂറോ 2020 വേദികളിെലാന്നായ സെൻറ് പീറ്റേഴ്സ്ബർഗിലെ മത്സരങ്ങൾ പുതിയ നീക്കത്തോടെ പ്രതിസന്ധിയിലാകും. വിലക്കുവീണ രാജ്യത്ത് മത്സരം നടത്താനാവില്ലെന്നതിനാൽ മറ്റു വേദികളിലേക്ക് മാറ്റേണ്ടിവരും.
കായികതാരങ്ങളുടെ പരിശോധനഫലങ്ങളിൽ നെഗറ്റിവായവ സമ്പൂർണമായി നീക്കിയെന്നാണ് ആക്ഷേപം. ഇതിൽ ചിലത് വിവാദം ആദ്യമായി വാർത്തയായപ്പോൾ പുറത്തുവന്നിരുന്നു. മറ്റുള്ളവ കഴിഞ്ഞ ഡിസംബറിലും ഈ വർഷം ജനുവരിയിലുമായി നീക്കംചെയ്യുകയായിരുന്നു. ശേഷമാണ് ‘വാഡ’ക്ക് റിപ്പോർട്ട് നൽകിയത്. കൃത്രിമം തെളിയിക്കപ്പെടാതിരിക്കാൻ വ്യാജ സന്ദേശങ്ങൾ ഫയലുകളിൽ തിരുകിക്കയറ്റിയതായും സമിതി കുറ്റപ്പെടുത്തി.
സമ്പൂർണ വിലക്കിനു പുറമെ പ്രധാന കായിക മേളകൾക്ക് റഷ്യ ആതിഥേയത്വം വഹിക്കുന്നതും ലേലത്തിൽ പങ്കെടുക്കുന്നതും വിലക്കും. നിലവിൽ തീരുമാനിച്ച മത്സരങ്ങൾ ഒഴിവാക്കും. മറ്റു മാർഗങ്ങൾ അടഞ്ഞാൽ മാത്രം അവിടങ്ങളിൽ സംഘടിപ്പിക്കും. പ്രധാന ടൂർണമെൻറുകളിൽ റഷ്യൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഒഴിവാക്കും. വിലക്ക് രാജ്യത്തിനാണെന്നതിനാൽ ഉത്തേജക പരിശോധനയിൽ കുടുങ്ങാത്ത താരങ്ങൾക്ക് പങ്കെടുക്കാൻ അവസരം നൽകും.
രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി 2015ൽ ആരംഭിച്ച നടപടികളിലെ അവസാനത്തെ സംഭവമാണിത്. 2011 മുതൽ നാലു വർഷത്തോളം നടന്ന വ്യാപക കൃത്രിമം വഴി 1000ത്തോളം താരങ്ങൾ പിടിക്കപ്പെടാതെ രക്ഷപ്പെട്ടെന്നായിരുന്നു ആരോപണം. ഇതിെൻറ തുടർച്ചയായി 2018ലെ ശീതകാല ഒളിമ്പിക്സിൽ വിലക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ‘റഷ്യൻ അത്ലറ്റ്’ എന്ന പേരിൽ മത്സരിക്കാൻ അവസരം നൽകിയിരുന്നു. വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന തീരുമാനം മറ്റു മേഖലകളിലെന്നപോലെ കായികരംഗത്തും രാജ്യത്തെ തളർത്താനുള്ള നീക്കത്തിെൻറ ഭാഗമാണെന്നാണ് റഷ്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.