ലോസന്നെ: ഉത്തേജക വിവാദത്തില്‍ റഷ്യയുടെ കുരുക്ക് മുറുക്കി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ അന്വേഷണം. മക്ലാരന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായ 28 താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‍െറ ഭാഗമായാണ് അന്വേഷണം. സോചി ശൈത്യകാല ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. എന്നാല്‍, ഇവരുടെ വിശദാംശങ്ങള്‍ ഐ.ഒ.സി പുറത്തുവിട്ടില്ല. ആറ് റഷ്യന്‍ ക്രോസ്കണ്‍ട്രി താരങ്ങള്‍ ഇവരില്‍ ഉള്‍പ്പെട്ടതായി രാജ്യാന്തര ഫെഡറേഷന്‍ അറിയിച്ചു. സ്റ്റേറ്റ് സ്പോണ്‍സേഡ് മരുന്നടിയെക്കുറിച്ച് അന്വേഷിച്ച റിച്ചാഡ് മക്ലാരന്‍ റിപ്പോര്‍ട്ടില്‍ ആയിരത്തിലേറെ അത്ലറ്റുകള്‍ ഉത്തേജകം ഉപയോഗിച്ചതായാണ് ആരോപണം. 2010, 2014 വിന്‍റര്‍ ഒളിമ്പിക്സ്, 2012 ലണ്ടന്‍ ഒളിമ്പിക്സ് എന്നിവയില്‍ പങ്കെടുത്ത റഷ്യന്‍ അത്ലറ്റുകളുടെ സാമ്പ്ള്‍ വീണ്ടും പരിശോധിക്കാന്‍ ഐ.ഒ.സി നിര്‍ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.