കൊച്ചി: പ്രോവോളി ചാമ്പ്യൻഷിപ്പിൽ തോൽവിയറിയാതെ കാലിക്കറ്റ് ഹീറോസിെൻറ ആദ്യ റ ൗണ്ടിന് സമാപനം. രണ്ട് കളിയും തോറ്റ് സെമി പ്രവേശനത്തിന് ജയം അനിവാര്യമെന്ന നിലയി ലിറങ്ങിയ അഹ്മദാബാദ് ഡിഫൻഡേഴ്സിനെ 4-1ന് വീഴ്ത്തിയാണ് കാലിക്കറ്റിെൻറ ജൈത്ര യാത്ര. സ്കോർ: 15-14, 11-15, 15-11, 15-9, 15-8. ഇതോടെ, ജെറോം വിനീതും അമേരിക്കൻ ഒളിമ്പ്യൻ പോൾ ലോട്മാനും ന യിക്കുന്ന ചെമ്പട പ്രാഥമിക റൗണ്ട് ചാമ്പ്യന്മാരായി സെമി പോരാട്ടത്തിന്. ഇതോടെ വോളിയിൽ പുതു ആവേശമായി ആരംഭിച്ച പ്രോവോളി ചാമ്പ്യൻഷിപ്പിെൻറ കൊച്ചിയിലെ പോരാട്ടങ്ങൾക്ക് സമാപനമായി. ബാക്കിയുള്ള മത്സരങ്ങൾ ശനിയാഴ്ച മുതൽ ചെന്നൈയിൽ ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങൾക്കുശേഷം 19, 20 തീയതികളിലാണ് സെമി ഫൈനൽ. .
ജെറോം വിനീതിെൻറയും അജിത്ലാലിെൻറയും പറക്കും സ്മാഷുകളും കോേങ്കാ താരം എലൗനിയുടെയും കാർത്തികിെൻറയും േബ്ലാക്കുകളുമായി തന്നെയാണ് കാലിക്കറ്റ് അഹ്മദാബാദിനെ പിടിച്ചുകെട്ടിയത്. ആദ്യ സെറ്റിൽ പോയൻറ് വാരി അഹ്മദാബാദ് തുടങ്ങിയതെങ്കിലും ഇടവേളക്കുമുേമ്പ കാലിക്കറ്റ് ലീഡെടുത്തു. രണ്ടാം സെറ്റിൽ തിരിച്ചെത്തിയ അഹ്മദാബാദ് മികച്ച ലീഡിൽതന്നെ ഒപ്പമെത്തി. എന്നാൽ, മൂന്നും നാലും സെറ്റുകൾ ഏകപക്ഷീയമായി മുന്നേറി കാലിക്കറ്റ് മത്സരം ജയിച്ചു. 17 പോയൻറ് നേടിയ ജെറോ വിനീതാണ് അഹമ്മദാബാദിെൻറ നടുവൊടിച്ചത്. പോൾ ലോട്മാൻ 14ഉം, സൂപ്പർ താരം അജിത് ലാൽ 13ഉം പോയൻറ് നേടി.
കൊച്ചിയിലെ ഹീറോസ്
പോയൻറ്നിലയിൽ ഏറെ മുന്നിലാണെങ്കിലും അവസാന ലീഗ് മത്സരവും വിട്ടുകൊടുക്കാൻ കാലിക്കറ്റ് ഹീറോസ് ഒരുക്കമായിരുന്നില്ല. പ്രോവോളിയിലെ ഏറ്റവും മികച്ച ആറംഗ സംഘത്തെതന്നെ കളത്തിലിറക്കിയ ഹീറോസ് വീണ്ടും കരുത്ത് തെളിയിച്ചു. മികച്ച സർവുകളും തുടർന്നു.
എലൗനി എൻഗം പൗരു കൂടി ഫോമിലായത് എതിരാളികളായ അഹ്മദാബാദ് ഡിഫൻഡേഴ്സിന് പണി ഇരട്ടിയാക്കി. ലിബറോ സി.കെ. രതീഷ് അസാമാന്യമായി പന്ത് പെറുക്കിയതോടെ നീണ്ട റാലികളും കണ്ടു.
രണ്ടാം സെറ്റ് മാത്രമാണ് അഹ്മദാബാദിന് ആശ്വാസം. 11 പോയൻറുമായി കൊച്ചിയിൽ കാണികൾക്ക് വിരുന്ന് സമ്മാനിച്ച കാലിക്കറ്റിന് ചെന്നൈയിൽ രണ്ട് മത്സരങ്ങൾകൂടി ജയിച്ചാൽ പ്രഥമ വോളി ലീഗിലെ ജേതാക്കളാകാം. ഇതേ ഫോം തുടർന്നാൽ പ്ലേ ഓഫിൽ കാലിക്കറ്റിനെ നേരിടാൻ എതിരാളികൾ ഭയക്കും. കൊച്ചിയിലെ പ്രാഥമിക റൗണ്ടിൽ കാലിക്കറ്റ് തന്നെയാണ് ഹീറോസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.