ഒളിമ്പിക്സിൽ ഗതിപിടിക്കാതെ അലയുകയാണ് ഇന്ത്യ. പതിറ്റാണ്ടിലെ രണ്ട് ഒളിമ്പിക്സിൽ ദയനീയമായി. 2012 ലണ്ടനിൽ രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ 55ാം സ്ഥാനത്തായിരുന്നു. 2016ൽ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം. 67ാം സ്ഥാനം.
ഹോക്കിയിലും അത്ലറ്റിക്സിലും കാര്യമായ മുന്നേറ്റങ്ങളൊന്നുമില്ല. ഷൂട്ടിങ്ങ്, ബോക്സിങ്, ഗുസ്തി എന്നിവയാണ് കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യക്ക് കരുത്തായത്.
കോമൺവെൽത്ത് ഗെയിംസ്
2010ൽ ഡൽഹി വേദിയായ കോമൺവെൽത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വിവാദങ്ങൾ ഏറെ ഉണ്ടായെങ്കിലും 38 സ്വർണവുമായി സർവകാല റെക്കോഡ്. 2014 ഗ്ലാസ്ഗോയിൽ 15 സ്വർണവുമയി ആഞ്ചാമത്. 2018 ഗോൾഡ്കോസ്റ്റിൽ മൂന്നാം സ്ഥാനം.
ഏഷ്യൻ ഗെയിംസ്
2010 ഗ്വാങ്ചോവിൽ ആറാം സ്ഥാനം (14 സ്വർണം), 2014 ഇഞ്ചിയോണിലും (11 സ്വർണം), 2018 ജകാർത്തയിലും (15 സ്വർണം) എട്ടാം റാങ്ക്.
ഗോൾഡൻ മേരി
കഴിഞ്ഞ പതിറ്റാണ്ടിൽ തുടങ്ങിയ ഇടി മേരികോം സുവർണ ശോഭയോടെ തുടരുന്നു. 2002ലായിരുന്നു മണിപ്പൂരി ഉരുക്കു വനിത ആദ്യമായി ലോകചാമ്പ്യൻഷിപ് സ്വർണമണിഞ്ഞത്. 2010ൽ അഞ്ചാം സ്വർണം നേടിയ മേരി, 2018ൽ ആറാം വട്ടവും പൊന്നണിഞ്ഞു. ഈ വർഷം അത് വെങ്കലമായി ഒതുങ്ങി. 2012 ഒളിമ്പിക്സിൽ വെങ്കലവും, 2018 കോമൺവെൽത്തിൽ സ്വർണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.