മണിക്കൂറുകളോളം തളർന്നുപോവുന്നു -കോവിഡ് അനുഭവം പങ്കുവെച്ച് നീന്തൽതാരം

കേപ്ടൗൺ: കോവിഡ് 19 വൈറസ് ബാധയുടെ ഭീകരത പങ്കുവെച്ച് ഐസൊലേഷനിൽ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ നീന്തൽതാരവും ഒളിമ്പിക് സ്വർണ ജേതാവുമായ കാമറൂൺ വാൻഡെർബർഗ്. കൊറോണ വൈറസ് ബാധയുടെ കഷ്ടപ്പാട് അനുഭവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 14 ദിവസമായി. നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ കഴിയുന്നില്ല. എന്തെങ്കിലും ചെയ്താൽ മണിക്കൂറുകളോളം തളർന്നുപോകുന്നു -31കാരനായ വാൻഡെർബർഗ് ട്വിറ്ററിൽ കുറിച്ചു.

ലഹരി ഉപയോഗം പോലുള്ള ദുശ്ശീലങ്ങളില്ലാത്ത മികച്ച കായികക്ഷമതയുള്ള ആളായിട്ടുകൂടി കൂടി രോഗിയാവാൻ വിധിക്കപ്പെട്ട താരം അതിൻെറ ദുഃഖവും പങ്കുവെച്ചു. ‘എന്നെ ബാധിച്ച ഏറ്റവും വിനാശകാരിയായ വൈറസാണിത്. പനി കുറഞ്ഞെങ്കിലും കടുത്ത ക്ഷീണത്തോടും നിർത്താനാവാത്ത ചുമയോടും താനിപ്പോൾ പൊരുതുകയാണ്’ വാൻഡെർബർഗ് പറഞ്ഞു. മത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന ഏതൊരു അത്ലറ്റിനും കോവിഡ് വൈറസ് ബാധിക്കുന്നത് അത്ര നല്ല അനുഭവമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്സിൽ മാറ്റുരക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പ് നടത്തുന്നത് ആരോഗ്യം പണയംവെക്കുന്നതിന് തുല്ല്യമാെണന്നും വാൻഡെർബർഗ് അഭിപ്രായപ്പെട്ടു. എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ഒന്നാമത്തെ പരിഗണന. കോവിഡ് 19 ഒരു തമാശയല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Olympic Gold Medallist Swimmer Cameron Van Der Burgh shares covid experiences-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT