ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ അവസാനദിനത്തിൽ ട്രാക്കിൽ താരമായത് അമേരിക്കയുടെ നിയ അലിയും കുട്ടികളും. വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ 12.34 സെക്കൻഡിൽ ഫിനിഷ് ചെയ്ത നിയ വിക്ടറി ലാപ്പിൽ രണ്ടു മക്കളെയും ചേർത്തുപിടിച്ച് ഗാലറി ചുറ്റിയപ്പോൾ അമ്മക്കഥകളിൽ പുതിയൊരു ഏടായി. മാറോടുചേർത്ത് ഒരു വയസ്സുകാരിയും കൈയിൽ കൂട്ടായി നാലു വയസ്സുകാരൻ ടിറ്റു ടിൻസ്ലിയും.
ലോക ചാമ്പ്യൻഷിപ്പിൽ നിയ തെൻറ ആദ്യ സ്വർണ നേട്ടം ആഘോഷിക്കുേമ്പാൾ ഗാലറിയിൽ കൈയടിക്കാൻ മറ്റൊരാൾകൂടിയുണ്ടായിരുന്നു. ഭർത്താവും കാനഡക്കായി 200 മീറ്ററിൽ വെള്ളിയും നേടിയ ആന്ദ്രെ ഡി ഗ്രാസ്. അങ്ങനെ ദോഹയിലെ ട്രാക്ക് നിയക്കും ആന്ദ്രെ ഗ്രാസിനും കുടുംബകാര്യം കൂടിയായി.
2018 ജൂണിലായിരുന്നു നിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഏറെക്കാലം ട്രാക്കിൽനിന്നു വിട്ടുനിന്നശേഷം മകളെ മാറോടണച്ച് ഉജ്ജ്വല തിരിച്ചുവരവായി. മൂത്ത മകൻ പിറന്നതിനു പിന്നാലെയായിരുന്നു 2016 റിയോ ഒളിമ്പിക്സിലെ വെള്ളി നേട്ടം. മുൻ അമേരിക്കൻ ഒളിമ്പിക്സ് മെഡലിസ്റ്റ് മൈകൽ ടിൻസ്ലിയാണ് മകൻ ടിറ്റുവിെൻറ അച്ഛൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.