കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ നിലവിലെ ജേതാക്കളായ കേരളത്തിന് വിജയത്തുടക്കം. പൂൾ എയിൽ ദുർബലരായ രാജസ്ഥാനെ നേരിട്ടുള്ള െസറ്റിൽ തകർത്താണ് ജെറോം വിനീതും കൂട്ടരും ജൈത്രയാത്രക്ക് തുടക്കമിട്ടത്. സ്കോർ: 25-20, 25-13, 25-13. വനിതകളിൽ പൂൾ ബിയിൽ തെലങ്കാനയെ തറപറ്റിച്ച കേരളം ആദ്യദിനം ഇരട്ടവിജയമാണ് സ്വന്തമാക്കിയത്. തെലങ്കാനയെ 25-16, 25-14, 25-23 സ്കോറിനാണ് തോൽപിച്ചത്. പുരുഷവിഭാഗത്തിലെ മറ്റു മത്സരങ്ങളിൽ കർണാടക ബിഹാറിനെയും (25-12, 25-14, 25-14) ഉത്തരാഖണ്ഡ് ഗോവയെയും (25-13, 25-18, 31-29) ഛത്തിസ്ഗഢ് ജമ്മു-കശ്മീരിനെയും (25-15, 25-20, 25-15) തോൽപിച്ചു.
അനായാസം കേരളം
പുരുഷ വിഭാഗത്തിൽ െകാച്ചി ബി.പി.സി.എല്ലിെൻറ താരങ്ങളുമായി കളത്തിലിറങ്ങിയ കേരളത്തിന് ഒന്നാം സെറ്റിലൊഴികെ അധികം വിയർക്കേണ്ടിവന്നില്ല. ക്യാപ്റ്റൻ ജെറോം വിനീതും മുൻ നായകൻ വിബിൻ എം. ജോർജും യുവതാരം അജിത്ത് ലാലും പതിവുരീതിയിൽ ആക്രമിച്ചപ്പോൾ മരുഭൂമിയുടെ നാട്ടുകാർ നേരിട്ടുള്ള സെറ്റിൽ കീഴടങ്ങുകയായിരുന്നു. പ്രതിരോധകോട്ട തീർത്ത ജി.എസ്. അഖിനാണ് കാണികളുെട ൈകയടി കൂടുതൽ നേടിയത്. ഡ്രോപ്പുകളുമായി തമിഴ്നാട്ടുകാരൻ െസറ്റർ മുത്തുസ്വാമിയും രാജസ്ഥാനെ വെള്ളംകുടിപ്പിച്ചു. സൂപ്പർ ലിബറോ രതീഷും പതിവ് ഫോമിേലക്കുയർന്നു.
ആദ്യ സെറ്റിൽ 2-2ന് ഒപ്പമെത്തിെയങ്കിലും വിബിെൻറ സ്വതഃസിദ്ധമായ സർവുകൾക്കു മുന്നിൽ രാജസ്ഥാന് ഫസ്റ്റ്പാസുകൾ പിഴച്ചു. ജതിൻ സിങ്ങിെൻറ ബ്ലോക്കുകളും സചിൻ ഷെഖാവത്തിെൻറയും സോനു കുമാറിെൻറയും അറ്റാക്കും ഇതിനിടെ രാജസ്ഥാനും പോയൻറുകൾ നേടിക്കൊടുത്തു. മുൻ ഇന്ത്യൻ താരമായ മൻദീപ് സിങ് രാജസ്ഥാൻ നിരയിൽ മെയിൻ സിക്സിൽ ഇറങ്ങിയിരുന്നില്ല.
രണ്ടാം െസറ്റിൽ അഖിെൻറ ബ്ലോക്കുകൾ കാരണം എതിരാളികൾ ശരിക്കും വിയർത്തു. മൂന്നാം സെറ്റിൽ അവർക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ഇൗ െസറ്റിെൻറ തുടക്കത്തിൽ മുത്തുസ്വാമി തുടർച്ചയായി അഞ്ച് പോയൻറുകൾ സർവിസിലൂടെ നേടി കേരളത്തിനായി മികച്ച തുടക്കമിട്ടു. പിന്നീട് കോച്ച് കെ. അബ്ദുൽ നാസർ ബെഞ്ചിലുള്ള താരങ്ങൾക്ക് അവസരം നൽകി. എൻ. ജിതിനും അബ്ദുൽ റഹീമും മുൻ ക്യാപ്റ്റൻ കെ.എസ്. രതീഷും അൻസാബും അനു ജെയിംസും നിശ്ചിത ഇടവേളകളിൽ കോർട്ടിെലത്തി. അവസാന സെറ്റ് 25-15ന് കേരളം സ്വന്തമാക്കുേമ്പാൾ റിസർവ് ബെഞ്ചിലെ താരങ്ങളായിരുന്നു കളത്തിൽ. വ്യാഴാഴ്ച കേരളത്തിെൻറ പുരുഷന്മാർ വൈകീട്ട് നാലരക്ക് ആന്ധ്രപ്രദേശിനെയും വനിതകൾ ആറിന് യു.പിയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.