കോട്ടയം: ദേശീയ സീനിയർ സ്കൂൾ മീറ്റിനുള്ള കേരള ടീം ബുധനാഴ്ച പുറപ്പെടും. ഹരിയാനയിലെ റോത്തക്കിൽ 18 മുതൽ 22വരെയാണ് മീറ്റ്. 37 ആൺകുട്ടികളും 36 പെൺകുട്ടികളും അടങ്ങിയ സംഘം തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒരാഴ്ച നീണ്ട പരിശീലന ക്യാമ്പിനുശേഷമാണ് കിരീടം നിലനിർത്താൻ പുറപ്പെടുന്നത്. റിലേയിലായിരുന്നു ടീം പരിശീലനത്തിൽ ഏറെസമയം ചെലവിട്ടത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ടീം 15ന് ഡൽഹിയിലെത്തും. ഇവിടെനിന്ന് മറ്റൊരു ട്രെയിനിലാകും ടീം റോത്തക്കിലെത്തുക. റെയിൽവേ ടിക്കറ്റുകളെല്ലാം മുൻകൂട്ടി റിസർവ് ചെയ്തിരുന്നു. ജോസ് ജോൺ സംഘത്തലവനായ ടീമിൽ പരിശീലകരും മാനേജർമാരുമടക്കം 12 പേരുമുണ്ട്. മൂന്ന് ഡോക്ടർമാരുടെയും രണ്ട് പാചകക്കാരുടെയും സഹായവുമുണ്ടാകും.
നിലവിലെ ചാമ്പ്യന്മാരാണ് കേരളം. കിരീടം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം എങ്കിലും സ്കൂൾ ജൂനിയർ മീറ്റിലേതുപോലെ അട്ടിമറികളും ഭയക്കുന്നു. ഇത്തവണ ഭോപാലിൽ നടന്ന ദേശീയ സ്കൂൾ ജൂനിയർ മീറ്റിൽ അത്ലറ്റിക്സിൽ (അണ്ടർ-17) കേരളം ഒന്നാമതെത്തിയിരുന്നു. എന്നാൽ, ഗെയിംസിെൻറ പോയൻറുകൾ ഉൾപ്പെടുത്തി ആതിഥേയരായ മധ്യപ്രദേശിന് ഒാവറോൾ കിരീടം നൽകി. നേരത്തേ ഗെയിംസിെൻറ പോയൻറുകൾ വിജയികളെ തീരുമാനിക്കുന്നതിന് പരിഗണിച്ചിരുന്നില്ല.
കനത്ത തണുപ്പും ടീമിന് വെല്ലുവിളിയാണ്. മൂന്ന് ദിവസം നേരത്തേ ഹരിയാനയിൽ എത്തുമെന്നതിനാൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയും പരിശീലകർക്കുണ്ട്. ദേശീയ സ്കൂൾ മീറ്റ് മൂന്നായി വിഭജിച്ചശേഷമുള്ള രണ്ടാമത്തെ മീറ്റാണിത്. കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ (അണ്ടർ 19) കിരീടം നേടിയ മലയാളി സംഘം 11 സ്വർണമടക്കം 114 പോയൻറായിരുന്നു നേടിയത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവരായിരുന്നു പിന്നിൽ. ഇത്തവണ തമിഴ്നാട്, ഹരിയാന എന്നിവർ വെല്ലുവിളി ഉയർത്തുമെന്നാണ് ടീമിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.