ഗുണ്ടൂർ: കേരളത്തിെൻറ മെർലിൻ ജോസഫ്, തമിഴ്നാടിെൻറ ഇലക്കിയ ദാസൻ എന്നിവർ 100 മീറ്ററിൽ ഒന്നാമതെത്തി മീറ്റിലെ വേഗമേറിയ താരങ്ങളായി. 11.65 സെക്കൻഡിൽ എത്തിയാണ് മെർലിൻ സ്വർണം നേടിയത്. ഭുവനേശ്വറിൽ മൂന്നാം സ്ഥാനം നേടിയ മെർലിൻ കണ്ണൂർ ഇരിട്ടി പുളിച്ചാക്ക തൊട്ടിയിൽ കുര്യൻ ജോസഫ്-എൽ.സി. കുര്യൻ ദമ്പതികളുടെ മകളാണ്. ഇൻകം ടാക്സ് വകുപ്പ് ജീവനക്കാരിയാണ്. കസ്റ്റംസിലെ ഫുട്ബാൾ താരമായ ആൽബിനാണ് ഭർത്താവ്. തഞ്ചാവൂർ ലയോള കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഇലക്കിയ. തെൻറ രണ്ടാമത്തെ മീറ്റിൽതന്നെ വേഗമേറിയ താരമാകാനായതിലെ സന്തോഷത്തിലാണ് ഇലക്കിയ.
അനിൽഡ ഓടിയത് ലണ്ടനിലേക്ക്
ഗുണ്ടൂർ: വാംഅപ് ചെയ്യുമ്പോൾപോലും ഛർദിച്ചുവെങ്കിലും അനിൽഡ തോമസിന് മുന്നിൽ ലണ്ടനിൽ ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാനുള്ള സ്വപ്നം മാത്രമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ ഭക്ഷ്യവിഷബാധ മൂലമുണ്ടായ ഛർദിയെ അവഗണിച്ച് ഓടി 53. 2 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇന്ത്യൻ ടീമിലേക്ക് ഇടംനേടുകയായിരുന്നു. ഒരു വർഷമായി മീറ്റുകളിൽനിന്ന് മാറിനിന്ന അനിൽഡ തെൻറ തിരിച്ചുവരവും ഗംഭീരമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥയായ അനിൽഡ ജയകുമാറിന് കീഴിലാണ് പരിശീലനം നേടുന്നത്. ആർമി ജീവനക്കാരൻ ജിപിൻ റെജിയാണ് ഭർത്താവ്.
അനു മീറ്റിലെ താരം
ഗുണ്ടൂർ: മീറ്റിലെ മികച്ച അത്ലറ്റ് പദവിയും കേരളത്തിന്. 400 മീറ്റർ ഹർഡ്ൽസിൽ സ്വർണവും 400 മീറ്ററിൽ വെങ്കലവുമായി കേരളത്തിെൻറ അനു ആർ ആണ് സീനിയർ അത്ലറ്റിക് മീറ്റിെൻറ താരമായി മാറിയത്. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ വെള്ളിയുമായി ഗുണ്ടൂരിൽ എത്തിയ അനു മികച്ച പ്രകടനവുമായാണ് മടങ്ങുന്നത്. പാലക്കാട് എരുമയൂർ വടക്കുംപുറം ഹൗസിൽ രാഘവൻ- സുജാത ദമ്പതികളുടെ മകളായ അനു വനംവകുപ്പിൽ സീനിയർ സൂപ്രണ്ടാണ്. ദേശീയ ഗെയിംസിലെ മെഡൽ നേട്ടത്തിന് സംസ്ഥാന സർക്കാർ വാഗ്ദാനമായിരുന്നു ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.