കോയമ്പത്തൂർ: ദേശീയ ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക്സിൽ കേരളം അഞ്ചാമത്. 177 പോയൻറുമായി ഹരിയാന ഒാവറോൾ കിരീടം നിലനിർത്തിയപ്പോൾ തമിഴ്നാടിനും (151), ഉത്തർ പ്രദേശിനും (110), മഹാരാഷ്ട്രക്കും (104) പിറകിലാണ് 96 പോയൻറുള്ള കേരളത്തിെൻറ ഇടം. ആൺകുട്ടികളിൽ കേരളം നാലും (39 പോയൻറ്), പെൺകുട്ടികളിൽ മൂന്നും (57) സ്ഥാനത്താണ്.
രണ്ട് സ്വർണം കൂടി
അവസാന ദിനത്തിൽ രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടും കേരളത്തിന് മുന്നേറാനായില്ല. പെൺകുട്ടികളുെട 400 മീറ്റർ ഹർഡ്ൽസിൽ വിഷ്ണു പ്രിയയും (1 മിനിറ്റ് 01.65 സെ), 4x400 മീറ്റർ റിലേയിലുമാണ് സ്വർണം പിറന്നത്. അഭിഗെയ്ൽ ആരോക്യനാഥൻ, പ്രിസ്കില ഡാനിയേൽ, ജിസ്ന മാത്യൂ, സൂര്യമോൾ എന്നിവരടങ്ങിയ ടീമാണ് 3:48.36 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്.
400 മീ. ഹർഡ്ൽസിൽ അഭിഗെയ്ൽ ആരോക്യനാഥൻ വെള്ളി നേടി. ആൺകുട്ടികളിൽ 4x400 മീറ്റർ റിലേയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രിപ്പ്ൾ ജംപിൽ 12.82 മീറ്റർ ചാടിയ സാന്ദ്ര ബാബു വെള്ളി നേടി. ഇതേ ദൂരം താണ്ടിയ തമിഴ്നാടിെൻറ എസ്. പ്രിയദർശിനിക്കാണ് സ്വർണം. ആൻസി സോജൻ (200 മീറ്റർ), അഭിഷേക് മാത്യൂ (800 മീ) എന്നിവർക്കാണ് വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.