കണ്ണൂര്‍: അയല്‍ക്കാരായ സെൻറ് ജോര്‍ജ് എച്ച്.എസ്.എസ് പോരാടാനില്ലാത്തതിനാല് കോതമ ംഗലം മാര്‍ബേസില്‍ സ്കൂള്‍ ഇത്തവണ അങ്കംവെട്ടിയത് പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എ ച്ച്.എസ്.എസുമായി. മാറിമറിഞ്ഞ പോരിനൊടുവില്‍ നാലു പോയൻറ് വ്യത്യാസത്തില്‍ മാര്‍ബേസില്‍ ചാമ്പ്യന്‍ സ്കൂള്‍പട്ടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം 50 പോയൻറുമായി മൂന്നാം സ്ഥാനമായിരുന്ന മാർബേസില്‍ ആറാം തവണയാണ് ചാമ്പ്യന്‍ സ്കൂളാകുന്നത്. 2009, 2011, 2015, 2016, 2017 വര്‍ഷങ്ങളിലായിരുന്നു മുമ്പ് ജേതാക്കളായത്. 2010ല്‍ അരപോയൻറ് വ്യത്യാസത്തില്‍ സെൻറ് ജോര്‍ജിന് പിന്നിലായ ചരിത്രവുമുണ്ട്. എട്ടു സ്വര്‍ണമടക്കം 62.33 പോയൻറ് മാത്രമേയുള്ളൂവെങ്കിലും കിരീടം നേടാന്‍ മാര്‍ബേസിലിന് കഴിഞ്ഞു.
നാലു പോയൻറിെൻറ വ്യത്യാസത്തില്‍ കല്ലടി സ്കൂളിനെ പിന്നിലാക്കിയെിലും സ്വര്‍ണനേട്ടം ഇരട്ട അക്കത്തിെലത്തിക്കാന് മാര്‍ബേസിലിന് കഴിഞ്ഞില്ല. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചില സ്കൂളുകളുടെ കുത്തക അവസാനിപ്പിച്ച് പുതിയ സ്കൂളുകള്‍ സ്വര്‍ണം നേടിയതും ഇത്തവണത്തെ പ്രത്യേകതയാണ്. ബി.ഇ.എം.എച്ച്.എസ് പാലക്കാട്, നാട്ടിക ഫിഷറീസ് സ്കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് മണീട്, കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസ് എന്നിവയുടെ പ്രകടനമാണ് മാര്ബേസിലിനും കല്ലടിക്കും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഇടയായത്. തിരുവനന്തപുരം ജി.വി. രാജ സ്കൂളിെൻറ തിരിച്ചുവരവും ശ്രദ്ധേയമായി.
23 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന മാര്‍ബേസിലിന് പോള്‍വാള്‍ട്ടില്‍ മാത്രം 27 പോയൻറാണുള്ളത്. ഷിബി മാത്യുവാണ് മുഖ്യപരിശീലക. മണിപ്പൂരില്‍നിന്നുള്ള താരങ്ങള്‍ പല ടീമുകളിലും മത്സരിക്കുന്നതിനെതിരെ ഷിബി മാത്യു പ്രതിഷേധവുമാെയത്തിയിരുന്നു. 35 പേരുമാെയത്തിയ കല്ലടിക്ക് ഇത്തവണയും രണ്ടാം സ്ഥാനക്കാരായി മടേങ്ങണ്ടിവന്നു. പാലക്കാട് ജില്ല സ്കൂള്‍ കായിേകാത്സവത്തില് തുടര്‍ച്ചയായി 23 വര്‍ഷം ചാമ്പ്യന്മാരാണ് കല്ലടി. 2012ലും 2016ലും 2018ലും സംസ്ഥാന മീറ്റില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.