ന്യൂഡൽഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസ് മാതൃകയിൽ അടുത്തവർഷം മുതൽ ദേശീയ കോളജ് െഗയിംസും നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. ഒളിമ്പിക്സുകൾ ലക്ഷ്യമിട്ട് കായിക താരങ്ങളെ സജ്ജമാക്കുന്നതിന് പ്രാഥമിക തലം മുതൽ എല്ലാ സൗകര്യങ്ങളും കേന്ദ്രം നൽകും.
സ്കോളർഷിപ്പിന് 538 പേർ ഖേലോ ഇന്ത്യ പ്രഥമ ഗെയിംസിൽനിന്ന് 538 കായിക താരങ്ങളെ കേന്ദ്ര സർക്കാറിെൻറ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തതായി മന്ത്രി. അർജുന, ഖേൽരത്ന, ദ്രോണാചാര്യ അവാർഡ് ജേതാക്കൾ, ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള 70ലേറെ വരുന്ന സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിനു ശേഷമാണ് സ്കോളർഷിപ്പിന് തിരഞ്ഞെടുത്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. 277 ആൺകുട്ടികളെയും 261 പെൺകുട്ടികളെയുമാണ് ഖേലോ ഇന്ത്യയിലൂടെ ഇതുവരെ കണ്ടെത്തിയത്. ശേഷിച്ച 462 േപരെ വിവിധ ടാലൻറ് ഹണ്ട് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കും. വർഷം അഞ്ചു ലക്ഷം രൂപ വീതം എട്ടുവർഷത്തേക്കാണ് സ്കോളർഷിപ് നൽകുക. പ്രകടനം വിലയിരുത്തിയാണ് സ്കോളർഷിപ് തുടരണോ എന്ന് തീരുമാനിക്കുക.
പി.ടി. ഉഷ, െഎ.എം. വിജയൻ എന്നീ മലയാളികളും സമിതിയിലുണ്ട്. അടുത്ത ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്കോളർഷിപ് ലഭിച്ച കുട്ടികളുടെ കോച്ചിങ് സെൻററുകൾക്കും കോച്ചിനും മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകും. സ്വകാര്യ അക്കാദമികളെയും പരിഗണിക്കും. പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിൽ പല ഇനങ്ങളിലും മികച്ച പ്രകടനം കാണാൻ സാധിച്ചില്ലെങ്കിലും ഏതാനും വർഷത്തിനുള്ളിൽ രാജ്യാന്തര നിലവാരത്തിലേക്ക് മത്സരം ഉയരുമെന്നും റാത്തോഡ് കൂട്ടിച്ചേർത്തു.
കേരളത്തിന് ഒരു വെങ്കലംകൂടി ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിൽ പെൺകുട്ടികളുടെ ജൂഡോയിലൂടെ കേരളത്തിന് ഒരു വെങ്കലം കൂടി. എ. അനുമോൾക്കാണ് ചൊവ്വാഴ്ച വെങ്കലം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.