കോയമ്പത്തൂർ: ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക്സിെൻറ രണ്ടാം ദിനത്തിൽ സുവർണനേട്ടത്തോടെ കേരളം. പെൺകുട്ടികളുടെ 400 മീറ്ററിൽ ജിസ്ന മാത്യുവും ആൺകുട്ടികളുടെ ഡെക്കാത്ലണിൽ ആർ. ഗോകുലുമാണ് കേരളത്തിനായി ശനിയാഴ്ച സുവർണമണിഞ്ഞത്. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡ്ൽസിൽ മുഹമ്മദ് ഫായിസ് വെള്ളിയും ലോങ്ജംപിൽ ടി.വി. അഖിൽ വെങ്കലവും നേടി. ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന ജിസ്ന മാത്യു 54.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. ഡെക്കാത്ലണിൽ 681 പോയൻറുമായാണ് തിരുവനന്തപുരം സായി താരം കെ.ആർ. ഗോകുൽ സ്വർണം നേടിയത്.
ഹർഡ്ൽസിൽ ഫായിസ് 14.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. തിരുവനന്തപുരം സായി താരമാണ് ഫായിസും. ലോങ്ജംപിൽ 7.26 മീറ്റർ ചാടിയാണ് ടി.വി. അഖിൽ വെങ്കലമണിഞ്ഞത്. മീറ്റിെൻറ വേഗതാരങ്ങളായി ആൺകുട്ടികളിൽ പഞ്ചാബിെൻറ ഗുർവീന്ദർ സിങ്ങും (10.47 സെ.) പെൺകുട്ടികളിൽ മഹാരാഷ്ട്രയുടെ ചൈത്രാലി ഗുജാറും (12.05 സെ.) ഫിനിഷ് ചെയ്തു. ദേശീയ റെക്കോഡും മീറ്റ് റെക്കോഡും തിരുത്തിയാണ് ഗുർവീന്ദർ അതിവേഗക്കാരനായത്. 2004ൽ സുരേന്ദർ സിങ് (10.61 സെ.) സ്ഥാപിച്ച മീറ്റ് റെക്കോഡും 2013ൽ തമിഴ്നാടിെൻറ അഗസ്റ്റിൻ യേശുദാസ് സ്ഥാപിച്ച ദേശീയ റെക്കോഡും (10.57 സെ.) ആണ് ഗുർവീന്ദർ സ്വന്തംപേരിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.