ലഖ്നോ: ദേശീയ ജൂനിയര്‍ ഫെഡറേഷന് അത്ലറ്റിക്സില് കേരളത്തിന് മൂന്ന് സ്വർണം. ആദ്യ ദിനത്തിലെ തണുത്ത പ്രകടനത്തിന് ശേഷം തിരിച്ചുവന്ന കേരളം മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമായി 51.5 പോയേൻാടെ നാലാം സ്ഥാനത്തെത്തി. മീറ്റ് തിങ്കളാഴ്ച സമാപിക്കും. പെണ്‍കുട്ടികളുടെ പോൾവാള്‍ട്ടില്‍ മരിയ ജയ്സൺ, ആണ്‍കുട്ടികളുടെ 110 മീറ്റര്‍ സചിന് ബിനു, 4-x100 മീറ്റര്‍ റിലേയില്‍ കേരള പെണ്‍കുട്ടികളുടെ ടീം എന്നിവരാണ് സ്വർണം നേടിയത്. പോൾവാള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസ് വെള്ളി നേടി. 14.44 സെക്കന്‍ഡില്‍ കുതിച്ചെത്തിയാണ് സചിന് സ്വർണം നേടിയത്. പോൾവാൾട്ടിൽ 3.50 മീറ്റര്‍ ചാടിയാണ് മരിയ സ്വര്‍ണം നിലനിര്‍ത്തിയത്. 3.10 മീറ്റര്‍ ചാടി അഞ്ജലി ഫ്രാന്‍സിസ് രണ്ടാം സ്ഥാനം നേടി. 70 പോയൻറുമായി ഹരിയാനയും 68 പോയൻറുമായി ഉത്തർപ്രദേശും 57.5 പോയൻറുമായി തമിഴ്നാടും കേരളത്തിന് മുന്നിലുണ്ട്. പെൺകുട്ടികളുടെ 4x-100 മീറ്റര്‍ റിലേയില്‍ 48.02 സെക്കന്‍ഡില്‍ കുതിച്ചെത്തിയാണ് കേരളത്തിെൻറ പെൺപട സ്വർണമണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.