പട്യാല: ഇന്ത്യൻ ഗ്രാൻഡ്പ്രീ ഒന്നാം പാദത്തിൽ മലയാളി താരങ്ങൾക്ക് മെഡൽ തിളക്കം. വനിതകളുടെ ലോങ് ജംപിൽ 6.47 മീറ്റർ ചാടിയ നയന ജെയിംസ് സ്വർണത്തോടൊപ്പം കോമൺവെൽത്ത് ഗെയിംസിെൻറ യോഗ്യത മാർക്കും കടന്നു.
നീന പിേൻറാക്കാണ് (6.41മീ) വെള്ളി. ട്രിപ്ൾ ജംപിൽ മലയാളി താരം എ.വി രാകേഷ് ബാബു കരിയറിലെ ഏറ്റവും മികച്ച ദൂരം ചാടി സ്വർണമണിഞ്ഞെങ്കിലും ഒരു സെൻറീമീറ്റർ വ്യത്യാസത്തിൽ ഗെയിംസ് യോഗ്യത നഷ്ടമായി. 16.59 മീറ്ററാണ് രാകേഷ് താണ്ടിയത്. യോഗ്യത മാർക്ക് 16.60 മീറ്ററും. രഞ്ജിത് മഹേശ്വരി (15.95മീ) മൂന്നാമതായി. പുരുഷ വിഭാഗം 400മീ ഹർഡ്ൽസിൽ എം.പി. ജാബിറിനാണ് (50.60സെ) സ്വർണം. ബിനു ജോസ് വെങ്കലം നേടി. വനിത ട്രിപ്ൾ ജംപിൽ ഹരിയാനയുടെ രേണുവിന് പിന്നിലായ എൻ.വി. ഷീന (13.08മീ) വെള്ളിയണിഞ്ഞു. വനിതകളുടെ 800 മീറ്ററിൽ കേരളത്തിെൻറ കെ. അപർണക്കാണ് (2:17.91) സ്വർണം.
ജാവലിൻ ത്രോയിൽ ലോക ജൂനിയർ റെക്കോഡുകാരൻ നീരജ് ചോപ്രയുടെ തിരിച്ചുവരവിനും ഗ്രാൻഡ്പ്രീ സാക്ഷിയായി. ലോകചാമ്പ്യൻഷിപ്പിനു ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് 82.88 മീറ്റർ എറിഞ്ഞ് കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.