ന്യൂഡൽഹി: മൂന്നാമത് വേൾഡ് റിലേ മീറ്റിൽ ഇന്ത്യയും ട്രാക്കിലിറങ്ങും. റിയോ ഒളിമ്പിക്സ് യോഗ്യത നേടിയ ടീമിന് പ്രാമുഖ്യം നൽകിയാവും ഏപ്രിൽ 22ന് ബഹാമസിൽ നടക്കുന്ന മീറ്റിൽ ഇന്ത്യ മത്സരിക്കുക. പുരുഷ-വനിതാ വിഭാഗം 4x400 മീറ്ററിലാണ് ഇന്ത്യ റിയോയിൽ മത്സരിച്ചത്. പട്യാല ദേശീയ ക്യാമ്പിൽ മലയാളി കോച്ച് മുഹമ്മദ് കുഞ്ഞിയുടെ കീഴിൽ പരിശീലനം നടത്തുന്ന ടീമിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാവും ലോക മീറ്റിന് യോഗ്യത നേടുക. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, എം.പി ജാബിർ, ജിതിൻപോൾ എന്നിവർ അടക്കം പത്ത് പുരുഷ താരങ്ങളാണ് ക്യാമ്പിലുള്ളത്. വനിതകളിൽ ഉഷ സ്കൂൾ താരങ്ങളായ ടിൻറു ലൂക, ജിസ്ന മാത്യൂ എന്നിവരും ലോകമീറ്റിലുണ്ടാവും. ഇരുവരും റിയോ ഒളിമ്പിക്സ് ടീമിലുണ്ടായിരുന്നു. ഏപ്രിലിൽ നടക്കുന്ന ഇന്ത്യൻ ഗ്രാൻഡ്പ്രിയിലെ പ്രകടനം അടിസ്ഥാനമാക്കിയാവും േലാക മീറ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുക. ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്ന ടീമിന് ലണ്ടൻ ലോകചാമ്പ്യൻഷിപ്പ് യോഗ്യത ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.