കോട്ടയം: അപ്രതീക്ഷിതമായി പറന്നിറങ്ങിയ ഹാമർ വിതച്ച മരവിപ്പിൽ ആവേശം ചോർന്ന് സം സ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ്. കണ്ണീരണിഞ്ഞതിെനാടുവിൽ ആദ്യദിനത്തെ മത്സരങ്ങൾ പൂർത്തിയാകുേമ്പാൾ 14 സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 198 പോയൻറുമായി എറണാകുളം കുതിക്കുന്നു. 187 പോയൻറുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. ആതിഥേയരായ കോട്ടയമാണ് (127 പോയൻറ്) മൂന്നാമത്. 122 പോയൻറുമായി തിരുവനന്തപുരം നാലാം സ്ഥാനത്താണ്.
നിവ്യ ആൻറണിയുടെ തിരിച്ചുവരവ് കണ്ട മീറ്റിൽ ആറ് റെക്കോഡും പിറന്നു. 18 വയസ്സിൽ താെഴയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എം.എ കോളജ് സ്പോർട്സ് അക്കാദമിയുടെ കെസിയ മറിയം ബെന്നി(55.35 മീ), 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പോൾവാട്ടിൽ പാലാ ജംപ്സ് അക്കാദമിലെ നിവ്യ ആൻറണി (3.60 മീ), 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 10,000 മീ. നടത്തത്തിൽ കോതമംഗലം എം.എ കോളജിലെ വി.കെ. അഭിജിത് (46:9.32 മിനിറ്റ്), ഇതേ വിഭാഗം പോൾവാട്ടിൽ കോതമംഗലം എം.എ കോളജിലെ എ.കെ. സിദ്ധാർഥ് (4.71 മീ), ട്രയാത്തലോണിൽ തൃശൂർ ജില്ലയുടെ ജയിൻസ് ട്രീസ റെജി (1545 പോയൻറ്), 4x100 മീറ്റർ റിലേയിൽ തിരുവനന്തപുരം ജില്ല എന്നിവരാണ് റെക്കോഡ് നേട്ടക്കാർ. ആൻസ്റ്റിൻ ജോസഫ് ഷാജി, കെ. ബിജിത്ത്, നന്ദു മോഹൻ, ജെ.വി. വിജയ് എന്നിവടങ്ങിയ ടീമാണ് തിരുവനന്തപുരത്തിനായി റെക്കോഡിലേക്ക് ഓടിക്കയറിയത്. ട്രയാത്തലണിൽ വെള്ളി നേടിയ വി.എ. സോനയും 18 വയസ്സിൽ താഴയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോയിൽ വെള്ളി നേടിയ ബ്ലസി ദേവസ്യയും നിലവിലെ റെക്കോഡ് മിറകടന്നു.
തിരുവനന്തപുരം സായിയിലെ കെ. ബിജിത്തും (10.79 സെക്കൻഡ്) നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ഇ. ആൻസി സോജനും (11.91 സെക്കൻഡ്) മീറ്റിലെ വേഗത്താരങ്ങളായി. 20 വയസ്സിൽ താഴെയുള്ളവരുടെ 100 മീറ്ററിലായിരുന്നു ഇരുവരുടെയും പോരാട്ടം. മീറ്റിെൻറ രണ്ടാംദിനമായ ശനിയാഴ്ച 46 ഇനങ്ങളിൽ ഫൈനൽ നടക്കും. െവള്ളിയാഴ്ച രാവിലെ നിയുക്ത പാലാ എം.എൽ.എ മാണി സി. കാപ്പന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്സിക്കുട്ടന്‍ പതാക ഉയര്‍ത്തി. അത്ലറ്റിക് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.ഐ. ബാബു, കെ.പി. തോമസ്, വി.സി. ജോസഫ്, വി.സി. അലക്സ്, എം. രാമചന്ദ്രന്, ഡോ. ജിമ്മി ജോസഫ് എന്നിവർ പെങ്കടുത്തു. ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.