കോഴിക്കോട്: സംസ്ഥാന കോളജ് ഗെയിംസിെൻറ അത്ലറ്റിക്സിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട പുരുഷ വിഭാഗത്തിലും പാല അൽഫോൻസ കോളജ് വനിതകളിലും മുന്നിൽ. രണ്ടാം ദിനമായ വെള്ളിയാഴ്ച ട്രാക്കിൽ രണ്ട് റെക്കോഡുകൾ കൂടി പിറന്നു. ഹെപ്റ്റാത്ലണിൽ പാല അൽഫോൻസ കോളജിലെ വി.ഒ. നിമ്മിയും ഡെക്കാത്ലണിൽ ചെമ്പഴന്തി എസ്.എൻ കോളജിലെ കെ.ആർ. ഗോകുലുമാണ് മെഡിക്കൽ േകാളജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മത്സരങ്ങളിൽ റെക്കോഡ് കുറിച്ചത്. ഗെയിംസ് ശനിയാഴ്ച സമാപിക്കും.
നാലു വീതം സ്വർണവും വെള്ളിയും രണ്ടു വെങ്കലവുമായി 64.5 പോയൻറ് നേടിയാണ് ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗത്തിൽ അത്ലറ്റിക്സിൽ മുന്നേറുന്നത്. എം.എ കോളജ് കോതമംഗലം (46.5), എസ്.ബി കോളജ് ചങ്ങനാശ്ശേരി (33) എന്നീ ടീമുകൾ പിന്നാലെയുണ്ട്.
വനിതകളിൽ ആദ്യ ദിനം മുന്നിലായിരുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിനെ (59 പോയൻറ്) പിന്നിലാക്കി പാല അൽഫോൻസ കോളജ് 84 പോയൻറുമായി ഏറെ മുന്നിലെത്തി. 29 പോയൻറുമായി പാലക്കാട് മേഴ്സി കോളജാണ് മൂന്നാമത്.
ഹെപ്റ്റാത്ലണിൽ 4413 പോയൻറ് നേടിയാണ് പാല അൽഫോൻസയിലെ നിമ്മി റെക്കോഡ് സ്വർണം നേടിയത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന അസംപ്ഷനിലെ അനില ജോസിെൻറ പേരിലുണ്ടായിരുന്ന (4150) െറക്കോഡാണ് നിമ്മി തിരുത്തിയത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ നിമ്മി എം.എസ്സി സുവോളജി വിദ്യാർഥിനിയാണ്.
െഡക്കാത്ലണിൽ ഗവ. കോളജ് കോടഞ്ചേരിയിലെ അഖിൽ ബാബു കുറിച്ച 5696 പോയൻറ് 5898 ആയി മെച്ചപ്പെടുത്തിയായിരുന്നു ഗോകുലിെൻറ കുതിപ്പ്. 400 മീറ്റർ ഹർഡ്ൽസിൽ സ്വർണം നേടിയതോടെ പാല അൽഫോൻസ കോളജിലെ ജെറിൻ ജോസഫ് ഡബ്ളിനർഹയായി. ആദ്യ ദിനം 400 മീറ്ററിലും ജെറിൻ സ്വർണമണിഞ്ഞിരുന്നു. ഒരു മിനിറ്റ് 1.63 െസക്കൻഡിലാണ് ജെറിൻ 400 മീറ്റർ ഹർഡ്ൽസ് താണ്ടിയത്.
വോളിയിൽ ബ്രണ്ണനും പാല സെൻറ് തോമസും
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബാളിൽ സായി തലശ്ശേരിയുടെ താരങ്ങൾ അണിനിരന്ന തലശ്ശേരി ബ്രണ്ണൻ കോളജ് ഫൈനലിൽ നേരിട്ടുള്ള െസറ്റുകൾക്ക് സെൻറ് മേരീസ് ബത്തേരിയെ തകർത്ത് ജേതാക്കളായി. സ്കോർ: 25-20, 25-21, 25-11. ദേശീയ സീനിയർ വോളിബാളിൽ കേരളത്തിെൻറ ജഴ്സിയണിഞ്ഞ അഞ്ജലി ബാബുവും എസ്. സൂര്യയും ബ്രണ്ണൻ ടീമിൽ കളിച്ചിരുന്നു. പുരുഷ വിഭാഗത്തിൽ പാല സെൻറ് തോമസ് കോളജ് 25-21, 25-23, 25-21 എന്ന സ്കോറിന് പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളജിനെ തോൽപ്പിച്ച് ജേതാക്കളായി.
വനിത ഫുട്ബാളിൽ ബസേലിയസ് കോളജ് കോട്ടയത്തെ 6-0ത്തിന് തകർത്ത് മാർത്തോമ കോളജ് തിരുവല്ല ജേതാക്കളായി. പുരുഷ ബാസ്കറ്റ്ബാളിൽ മാർ ഇവാനിേയാസ് കോളജ് തിരുവനന്തപുരം ഫൈനലിലെത്തി. വനിതകളിൽ സെൻറ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയും കോഴിക്കോട് പ്രോവിഡൻസ് കോളജും ശനിയാഴ്ച ഫൈനലിൽ ഏറ്റുമുട്ടും.
മറ്റ് സ്വർണമെഡൽ ജേതാക്കൾ
പുരുഷന്മാർ: 800 മീറ്റർ -പി.കെ. മുഹമ്മദ് റാഷിദ്, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, ഒരു മിനിറ്റ് 58 െസക്കൻഡ്. 400 മീറ്റർ ഹർഡ്ൽസ്-ടോംസൺ പൗലോസ്, എസ്.ബി കോളജ് ചങ്ങനാശ്ശേരി, 54.62 െസക്കൻഡ്. ഹൈജംപ്-മനു ഫ്രാൻസിസ്, സെൻറ് ആൽബർട്സ് കോളജ് എറണാകുളം, 1.96 മീറ്റർ. ഡിസ്കസ്ത്രോ-കെ. അരവിന്ദ്, ക്രൈസ്റ്റ് കോളജ്, 39.22 മീറ്റർ. 4x100 മീറ്റർ റിലേ-അനസ്, അതുൽ സേനൻ, എ. ഹർഷദ്, ഒാംകാർ നാഥ്, എം.എ കോളജ് കോതമംഗലം, 42.40 െസക്കൻഡ്.
വനിതകൾ: 800 മീറ്റർ- ആതിര ശശി, അൽഫോൻസ കോളജ് പാല, രണ്ടു മിനിറ്റ് 16.85 െസക്കൻഡ്, ട്രിപ്ൾ ജംപ്-അലീന ജോസ്, അൽഫോൻസ കോളജ്, 12.56 മീറ്റർ, 4x100 മീറ്റർ റിലേ-രമ്യ രാജൻ, എൻ.എസ്. സിമി, എ. ആരതി, കെ.എസ്. അഖില, അൽഫോൻസ കോളജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.