കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കോളജ് ഗെയിംസിന് കോഴിക്കോട് വേദിയാകും. മാർച്ച് ഒന്നു മുതൽ മൂന്നു വരെ വിവിധ വേദികളിലായാണ് കോളജ് ഗെയിംസ് അരങ്ങേറുക. പ്രധാന മത്സരയിനമായ അത്ലറ്റിക്സ് മെഡിക്കൽ കോളജിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും. ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഖൊഖൊ, ബാഡ്മിൻറൺ, ജൂഡോ എന്നീയിനങ്ങളിലാണ് വിവിധ കോളജുകളിൽനിന്നുള്ള താരങ്ങൾ മത്സരിക്കുക. നീന്തൽ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. 2500ലധികം കായികതാരങ്ങൾ ഗെയിംസിനെത്തും.
2003ൽ മുടങ്ങിയ കോളജ് ഗെയിംസ് 2013ൽ പുനരാരംഭിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് ഗെയിംസ് നടന്നത്. ഒാവറോൾ ജേതാക്കൾക്ക് നൽകുന്ന ഒരു ലക്ഷത്തിെൻറ കാഷ് അവാർഡ് തുക ഇത്തവണ വർധിപ്പിക്കാനുമിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.