ഭുവനേശ്വര്‍: അത്ലറ്റിെൻറ മുറിയില്‍നിന്ന് ഉത്തേജകമരുന്ന് പിടിച്ചതിെൻറ പേരില്‍ ബലിയാടായ പരിശീലകന്‍ മുഹമ്മദ് കുഞ്ഞി ശിഷ്യര്‍ക്ക് ആവേശമേകാന്‍ ഭുവനേശ്വറിലുമെത്തി. ദേശീയതാരവും മലയാളിയുമായ ജിതിന്‍ പോളിെൻറ പട്യാലയിലെ മുറിയില്‍നിന്ന് മെലഡോണിയം എന്ന ഉത്തേജക മരുന്ന് പിടികൂടിയതിെൻറ പേരിലാണ് മുഹമ്മദ് കുഞ്ഞിയെ ഇന്ത്യന്‍ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയത്.

ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ എം.ആര്‍. പൂവമ്മ, മുഹമ്മദ് അനസ് തുടങ്ങിയവരുടെ പരിശീലകനായിരുന്നു ഈ കണ്ണൂര്‍ സ്വദേശി. റിയോ ഒളിമ്പിക്സില്‍ 12 പേര്‍ക്ക് യോഗ്യത നേടിക്കൊടുത്ത മുഹമ്മദ് കുഞ്ഞിയെ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ അധികൃതര്‍ ഉത്തേജകമരുന്നിെൻറ പേരില്‍ ബലിയാടാക്കുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം കാരണംകാണിക്കല്‍ നോട്ടീസ് കൊടുത്ത ബഹാദൂര്‍ സിങ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാതെയായിരുന്നു അധികൃതരുടെ വിവേചനം.

Tags:    
News Summary - coach muhammed kunji in asian athletic championship -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT