ദോഹ: ട്രിപ്ൾ ജംപ് പിറ്റിൽ എതിരില്ലാതെ അമേരിക്കൻ ഇതിഹാസം ക്രിസ്റ്റ്യൻ ടെയ്ലർ. ദ ോഹയിലൂടെ നാലാം ലോകചാമ്പ്യൻഷിപ്പ് സ്വർണത്തിൽ മുത്തമിട്ട് ഹാട്രിക് നേട്ടം. 2011, 2015, 2017 ലോകചാമ്പ്യൻഷിപ്പിൽ ജേതാവായിരുന്ന ടെയ്ലറിെൻറ നാലാം സ്വർണമാണിത്. രണ്ടുതവണ ഒളിമ്പിക് ജേതാവായ ടെയ്ലർ 17.92 മീറ്റർ ചാടിയാണ് സ്വർണമണിഞ്ഞത്.
ആദ്യ രണ്ട് ചാട്ടങ്ങൾ ഫൗളായതിനു ശേഷം മൂന്നാമത്തെ ചാട്ടത്തിൽ 17.42 മീറ്ററും അഞ്ചാമത്തെ ചാട്ടത്തിൽ 17.92 മീറ്ററും താണ്ടിയാണ് ടെയ്ലർ ജേതാവായത്. യു.എസിെൻറ തന്നെ വിൽ ക്ലേ (17.74 മീറ്റർ) വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.