ഭുവനേശ്വർ: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവെന്ന നിലയിൽ കേരള സർക്കാർ വാഗ്ദാനം ചെയ്ത ജോലി സ്വീകരിക്കാൻ പി.യു. ചിത്രയുടെ തീരുമാനം. ചിത്രയുടെ വിദ്യാഭ്യാസ യോഗ്യത കൂടി പരിഗണിച്ച് ഗസറ്റഡ് റാങ്കാണ് ഉറപ്പ് നൽകിയിരിക്കുന്നത്. ഇത് സന്തോഷത്തോടെ സ്വീകരിക്കുന്നതായി പരിശീലകൻ എൻ.എസ്. സിജിൻ പറഞ്ഞു. റെയിൽവേ ജോലി വേണ്ടെന്നുവെക്കും. അതേസമയം, ലോങ് ജംപിൽ മെഡൽ നേടിയ വി. നീന ഗസറ്റഡ് റാങ്ക് നൽകിയാലേ കേരളത്തിലേക്കുള്ളൂ എന്ന നിലപാടിലാണ്.
ഏഷ്യൻ ഗെയിംസ് 1500 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയ ചിത്ര മൂന്ന് ദിവസം മുമ്പാണ് റെയിൽവേയുടെ ഓഫർ ലെറ്റർ സ്വീകരിച്ചത്. സീനിയർ ക്ലർക്കായായിരുന്നു നിയമനം. കലിംഗ സ്റ്റേഡിയത്തിൽ ബുധനാഴ്ച മത്സരിക്കാനിറങ്ങിയ ചിത്ര 1500 മീറ്ററിൽ സ്വർണവും നേടി. റെയിൽവേ അഞ്ച് വർഷത്തെ ബോണ്ട് വെച്ചിട്ടുണ്ട്. കരാറിൽ പക്ഷേ ചിത്ര ഒപ്പുവെച്ചിട്ടില്ല.
റെയിൽവേയിലേതിനേക്കാൾ ഉയർന്ന ജോലിയാണ് കേരളം വാഗ്ദാനം ചെയ്തിരിക്കുന്നതും. കേരളത്തിെൻറ താരമായി തുടരാൻ തന്നെയാണ് താൽപര്യമെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും സിജിൻ വ്യക്തമാക്കി. കേരള സർക്കാറിെൻറ ജോലി വേണമെന്ന് കഴിഞ്ഞദിവസം ചിത്രയും താൽപര്യം പ്രകടിപ്പിച്ചിരുന്നു.
രാജ്കോട്ട് ഡിവിഷനിൽ സീനിയർ ടി.ടിയാണ് നീനയിപ്പോൾ. ദേശീയ ഗെയിംസിൽ സ്വർണം നേടിയ പല താരങ്ങൾക്കും കേരളം ഗസറ്റഡ് റാങ്കിൽ ജോലി നൽകിയിരുന്നു. ഇതുതന്നെയാണ് നീനയും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ കൂടി പരിഗണിച്ച് ജോലിയാവശ്യം നീന ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.