ന്യൂയോര്‍ക്: ലോക ചെസിലെ കിരീട പോരാട്ടം നിര്‍ണായക അന്ത്യത്തിലേക്ക്. ഒരു റൗണ്ട് മാത്രം അവശേഷിക്കെ നിലവിലെ ചാമ്പ്യന്‍ മാഗ്നസ് കാള്‍സനും എതിരാളി റഷ്യയുടെ സെര്‍ജി കര്യാകിനും 5.5 പോയന്‍റുമായി ഒപ്പത്തിനൊപ്പം. ശനിയാഴ്ച നടന്ന 11ാം റൗണ്ടില്‍ ഇരുവരും സമനില വഴങ്ങിയതോടെ തിങ്കളാഴ്ചത്തെ 12ാം റൗണ്ട് അതിനിര്‍ണായകമായി. ജയിക്കുന്നയാള്‍ പുതിയ ചാമ്പ്യനാവും. സമനിലയായാല്‍ കിരീടനിര്‍ണയം 30ന് നടക്കുന്ന ടൈബ്രേക്കറിലേക്ക് കടക്കും.
സമാപിച്ച 11ല്‍ ഒമ്പത് കളിയും സമനിലയില്‍ പിരിയുകയായിരുന്നു. എട്ടാം ഗെയിം ജയിച്ച് കര്യാകിന്‍ ലീഡ് നേടിയെങ്കിലും 10ാം ഗെയിം ജയിച്ച് കാള്‍സന്‍ ഒപ്പമത്തെി. കറുപ്പ് കരുക്കളുമായി കളിച്ച കാള്‍സന്‍ ആദ്യ 19 നീക്കങ്ങളില്‍ എതിരാളിയെ വിറപ്പിച്ചെങ്കിലും കുരുക്കിടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 34ാം നീക്കത്തോടെ സമനില സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.