ഭോപാല്‍: ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്മാരായ കേരളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കിരീടം നല്‍കാതെ സംഘാടകരുടെ അട്ടിമറി. ഗെയിംസ് ഇനങ്ങളുടെ പോയൻറുകൂടി ചേര്‍ക്കുമ്പോള്‍ കേരളേത്തക്കാള് മുന്നിലുള്ള മധ്യപ്രദേശാണ് ഓവറോള്‍ കിരീടത്തിന് അര്‍ഹരെന്ന് വാദിച്ചാണ് സംഘാടകര്‍ അത്ലറ്റിക്സ് ചാമ്പ്യന്മാരുടെ കിരീടം നിഷേധിച്ചത്. കേരളതാരങ്ങളും ഒഫീഷ്യലുകളും പ്രതിഷേധിച്ചെങ്കിലും സംഘാടകര്‍ അവരുടെ വാദത്തില്‍ ഉറച്ചുനിന്നു.
മൂന്നായി വിഭജിച്ചശേഷം കഴിഞ്ഞതവണ വഡോദരയില്‍ നടന്ന ആദ്യ ജൂനിയർ സ്കൂൾ മീറ്റില്‍ ചാമ്പ്യന്മാരായ കേരളത്തിന് ഓവറോള്‍ കിരീടം ലഭിച്ചിരുന്നു. 13 സ്വര്‍ണവും ഒമ്പതു വെള്ളിയും നാലു വെങ്കലവുമടക്കം 116 പോയൻറുമായി േഭാപാലിലും നേട്ടം ആവർത്തിച്ചെങ്കിലും ഇല്ലാത്ത നിയമം പറഞ്ഞ് സംഘാടകർ കിരീടം തട്ടിപ്പറിച്ചു. രണ്ടാംസ്ഥാനത്തെത്തിയ തമിഴ്നാടിന് 41 പോയൻറ് മാത്രമാണുണ്ടായത്. 13-ാമതുള്ള മധ്യപ്രദേശിന് ആകെ 13 പോയൻറ് മാത്രം. ഗെയിംസിനങ്ങളിലെ അവരുടെ പോയൻറ് പട്ടിക പുറത്തുവിട്ടിട്ടുമില്ല.
കായികതാരങ്ങളും ഒഫീഷ്യലുകളും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. ആൻസി സോജൻ ഉൾപ്പെടെയുള്ള ചില താരങ്ങൾ മെഡലുകളും ട്രോഫിയും തിരിച്ചുനൽകാനും സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. അത്ലറ്റിക്സില് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കാറ്റഗറി ചാമ്പ്യന്‍ഷിപ് കേരളത്തിന് നല്‍കിയെങ്കിലും ഓവറോള്‍ നിഷേധിക്കുകയായിരുന്നു.
പരാതിപ്പെടുന്ന കാര്യം നാട്ടിൽ തിരിച്ചെത്തിയശേഷം തീരുമാനിക്കുമെന്ന് കേരള ടീം മാനേജര്‍ ജിജി ജോണ്‍ പറഞ്ഞു. കുത്തഴിഞ്ഞ സംഘാടനവും അനാവശ്യമായ കാലതാമസവും നേരേത്തതന്നെ വിമർശനത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.