അശ്ഗബാത് (തുർക്മെനിസ്താൻ): ലോക ചാമ്പ്യൻഷിപ് സ്വപ്നം തകർത്തവർക്ക് ട്രാക്കിലെ തങ്കത്തിളക്കത്തിലൂടെ പി.യു. ചിത്രയുടെ ചുട്ട മറുപടി. തുർക്മെനിസ്താനിൽ നടക്കുന്ന അഞ്ചാമത് ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണമണിഞ്ഞ് മലയാളിതാരം വിമർശകരുടെ വായടപ്പിച്ചു. രണ്ടാം ദിനത്തിൽ 4 മിനിറ്റ് 27.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ചിത്ര സ്വർണമണിഞ്ഞത്.
3000 മീറ്ററിൽ തമിഴ്നാടിെൻറ ജി. ലക്ഷ്മണും സ്വർണമണിഞ്ഞു (8:02.30). ആദ്യ ദിനത്തിൽ പെൻറാത്ലണിൽ പൂർണിമ നേടിയതടക്കം ഇന്ത്യ മൂന്ന് സ്വർണമണിഞ്ഞു. തിങ്കളാഴ്ച മലയാളിതാരം വി. നീന ലോങ്ജംപിൽ (6.04 മീ) വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തെജീന്ദർപാലും വനിതകളുടെ 3000 മീറ്ററിൽ സൻജീവനി ജാദവും വെള്ളിനേടി.
ഗുവാഹതിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി (4:17.92) സ്വർണമണിഞ്ഞ ചിത്ര ലോക ചാമ്പ്യൻഷിപ്പിന് സ്വാഭാവിക യോഗ്യത നേടിയിരുന്നു. എന്നാൽ, അവസാന നിമിഷം ലണ്ടനിലേക്കുള്ള ടീമിൽനിന്നും ഒഴിവാക്കിയതോടെ വിവാദം കോടതി കയറി. പി.ടി. ഉഷ ഉൾപ്പെടെയുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കെതിരെ വിമർശനത്തിനും ഇത് വഴിെവച്ചു. കേരള ഹൈകോടതിയിൽ അത്ലറ്റിക്സ് ഫെഡറേഷൻ ക്ഷമയും ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.