ന്യൂഡൽഹി: ഏപ്രിൽ 21 മുതൽ 24വരെ ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് പിനുള്ള 51 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 25 പരുഷ താരങ്ങളും 26 വനിതകളും ഉൾപ്പെടുന്നതാണ് ടീം. അടുത്തിടെ നടന്ന നാല് ഇന്ത്യൻ ഗ്രാൻഡ്പ്രീകൾ, ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് എന്നിവയിലെ പ്രകടനം പരിഗണിച്ചാണ് ടീമിനെ തെരഞ്ഞെടുത്തത്.
ജിൻസൺ ജോൺസൺ (800,1500), എം.പി ജാബിർ (400മീ ഹർഡ്ൽസ്), മുഹമ്മദ് അനസ്, പി. കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി (റിലേ), പി.യു ചിത്ര (1500), ജിസ്ന മാത്യൂ, വിസ്മയ വി.കെ (റിലേ) എന്നിവരാണ് ടീമിൽ ഇടംനേടിയ മലയാളികൾ. ജാവലിൻ താരം നീരജ് ചോപ്രയാണ് ടീം ക്യാപ്റ്റൻ. ധരുൺ അയ്യസാമി, അവിനാഷ് സബ്ലെ, തേജിന്ദർ പാൽ സിങ്, ദ്യൂതി ചന്ദ്, അനു റാണി തുടങ്ങിയവരും ടീമിലുണ്ട്. ദേശീയ റെക്കോഡിനുടമകളായ മലയാളി താരം എം. ശ്രീശങ്കർ (ലോങ്ജംപ്), തേജസ്വിൻ ശങ്കർ (ഹൈജംപ്) എന്നിവരില്ല. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 12 സ്വർണവുമായി ഇന്ത്യയായിരുന്നു ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.