ദോഹ: ലോക ചാമ്പ്യൻഷിപ്പിലെ ജാവലിൻേത്രായിൽ ദേശീയ റെക്കോഡ് തിരുത്തും പ്രകടനവുമ ായി ഇന്ത്യയുടെ അന്നു റാണി ഫൈനലിൽ. യോഗ്യതാറൗണ്ടിൽ ഗ്രൂപ് ‘എ’യിൽ 62.43 മീറ്റർ എറിഞ്ഞാണ് സ്വന്തം റെക്കോഡ് (62.34 മീ- ഫെഡറേഷൻ കപ്പ്) തിരുത്തിയത്. ആദ്യ ശ്രമത്തിൽ 57.05 മീറ്റർ എറിഞ്ഞ താരം, രണ്ടാം ശ്രമത്തിലാണ് റെക്കോഡ് തിരുത്തിയത്. ‘എ’ ഗ്രൂപ്പിൽ ഏഷ്യൻ ചാമ്പ്യൻ ലിയു ഷിയിങ് (63.48), സ്ലൊവീനിയയുടെ റതേ മാർട്ടിന (62.87) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഫൈനലിൽ ഇടം നേടിയവരിൽ അഞ്ചാം സ്ഥാനത്താണ് അന്നു.
ജാവലിനിൽ ലോക ചാമ്പ്യൻഷിപ് ഫൈനലിൽ ഇടംനേടുന്ന ആദ്യ ഇന്ത്യക്കാരിയുമാണ്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ അന്നു ഉത്തർ പ്രദേശിലെ മീറത്ത് സ്വദേശിയാണ്.
വനിതകളുെട 200 മീറ്ററിൽ മത്സരിച്ച ഇന്ത്യയുടെ അർച്ചന സുശീന്ദ്ര (23.65 സെ) 40ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സിൽ ഏറ്റവും പിന്നിലായിരുന്നു അർച്ചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.