കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ ചുവപ്പൻ ട്രാക്കിൽനിന്ന് സീനിയർ ആൺകുട്ടികളുടെ 5000 മീറ് റർ നടത്തത്തിൽ സ്വർണം റാഞ്ചിയെടുത്ത് മുഹമ്മദ് അഫ്ഷാൻ കൈയടികൾക്കുപോലും കാതോർക്ക ാതെ ഓടിപ്പോയത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. മാധ്യമം അക്ഷരവീടി ന് അർഹനായ അഫ്ഷാനെ കാത്ത് ആശുപത്രിയിൽ ഒരു കുഞ്ഞ് അതിഥിയുണ്ടായിരുന്നു. അഫ്ഷാെൻറ ഏക സഹോദരി ഷാനിബ ജന്മം നൽകിയ പെൺകുഞ്ഞ്.
തെൻറ കുടുംബത്തിലേക്ക് വന്ന പുതിയ അതിഥിയുടെ നെറുകയിൽ പൊന്നണിഞ്ഞ മുത്തം ചാർത്തിയാണ് അഫ്ഷാൻ വിജയാഘോഷം പങ്കിട്ടത്. സംസ്ഥാന കായികമേള തുടങ്ങുന്നതിനു തലേദിവസമായിരുന്നു കുഞ്ഞു പിറന്നത്. എന്നാൽ, മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കുഞ്ഞിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ആതിഥേയരായ കണ്ണൂരിെൻറ അക്കൗണ്ടിൽ വന്ന ആദ്യ സ്വർണം കുഞ്ഞിന് സമർപ്പിച്ചാണ് കൊച്ചുപരിഭവങ്ങൾ മറന്നത്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ 22:07.16 മിനിറ്റിലാണ് കണ്ണൂർ വാരം എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ പ്ലസ്ടു വിദ്യാർഥി സ്വർണം നേടിയത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റിലും അഫ്ഷാനായിരുന്നു സ്വർണം. നടത്തത്തിൽ പുതുപ്രതീക്ഷയായി ഉയർന്ന അഫ്ഷാൻ വാടക ക്വാർട്ടേഴ്സിലാണ് താമസം. കായിക മേഖലയിൽ ഉദിച്ചുയരുന്ന താരത്തിനുള്ള സമ്മാനമായാണ് മാധ്യമം അക്ഷരവീട് ഒരുക്കുന്നത്.
അപ്രതീക്ഷിതമായി നടത്തത്തിലെത്തി പടവുകൾ ഏറെ കയറിയ കഥയാണ് അഫ്ഷാേൻറത്. ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാഴാണ് ഓട്ടം നിർത്തി നടത്തം തുടങ്ങുന്നത്. എസ്. സലീമിെൻറയും എം. ഷുഹൈബയുടെയും മകനാണ്. 5000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ യു. മിഥുൻ കൃഷ്ണ 22:10.62 മിനിറ്റിൽ വെള്ളിയും എറണാകുളം മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ എ.പി. അശ്വിൻ ശങ്കർ വെങ്കലവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.