ഏഷ്യൻ യൂത്ത് അത്ലറ്റിക്സ്: അഭിഷേക് മാത്യുവിന് സ്വർണം

കൊച്ചി: തായ്ലൻഡിലെ സുഫാചലാസായ് നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ മലയാളി താരം അഭിഷേക് മാത്യുവിന് സ്വർണം. 800 മീറ്ററിൽ 1.54.991 മിനിറ്റിൽ ഒാടിയെത്തിയാണ് അഭിഷേക് സ്വർണകുതിപ്പ് നടത്തിയത്. 1.54.993 മിനിറ്റിൽ ഫിനിഷ് ചെയ്ത് ശ്രീലങ്കയുടെ ഹർഷ ദിസനായക വെള്ളിയും 1.55.25 മിനിറ്റിലെത്തി ചൈനയുടെ ക്വി സാൻ വെങ്കലവും സ്വന്തമാക്കി. 2015ലെ പ്രഥമ ഏഷ്യൻ യൂത്ത് മീറ്റിലും സ്വർണം ഇന്ത്യക്കൊപ്പമായിരുന്നു. അന്ന് 1.52.26 മിനിറ്റിൽ ഫിനിഷിങ് ലൈൻ തൊട്ട ബീന്ത് സിങിെൻറ റെക്കോഡ് മറികടക്കാൻ അഭിഷേകിന് കഴിഞ്ഞില്ല. അതേസമയം, 100 മീറ്ററിൽ ഇന്ത്യയുടെ ഗുരീന്ദർവീർ സിങ് സ്വർണം സ്വന്തമാക്കി. 10.77 സെക്കൻഡിലാണ് ഗുരീന്ദർവീർ ഫിനിഷ് ചെയ്തത്. 

കോതമംഗലം മാർ ബേസിൽ സ്കൂൾവിദ്യാർഥിയാണ് അഭിഷേക് മാത്യു. 2017 ൽ സംസ്ഥാന സ്കൂൾ മീറ്റിൽ 800മീറ്ററിൽ സ്വർണം കരസ്ഥമാക്കിയ അഭിഷേക് വിജയവാഡയിൽ നടന്ന ദേശീയ മീറ്റിലും 2017 ദേശീയ യൂത്ത് മീറ്റിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 2016 തുർക്കിയിൽ െവച്ച് ലോക സ്കൂൾ മീറ്റിൽ വെങ്കലം നേടി. മാർ ബേസിൽ സ്കൂളിലെ ഷൈബി മാത്യുവാണ് പരിശീലക. ഇരിട്ടി സ്വദേശികളായ മാത്യു -ലിസി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ അനുഗ്രഹ്, ആഷ്ലി.
 
Tags:    
News Summary - abhishek mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT