റഷ്യക്ക് വിലക്കില്ല; ഒളിമ്പിക് കമ്മിറ്റിക്കെതിരെ വാഡ

ലണ്ടന്‍: റഷ്യക്ക് ഒളിമ്പിക്സ് വിലക്കേര്‍പ്പെടുത്താനുള്ള നിര്‍ദേശം തള്ളിയ ഒളിമ്പിക് കമ്മിറ്റി തീരുമാനത്തിനെതിരെ രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ) രംഗത്ത്. അധികൃതരുടെ പിന്തുണയോടെ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞിട്ടും റഷ്യക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതിനല്‍കിയത് തെറ്റായ സന്ദേശമാണെന്ന് വാഡ തലവന്‍ ഒലിവര്‍ നിഗ്ളി പറഞ്ഞു. റഷ്യയിലെ മരുന്നടിയെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ കൈമാറിയ വിസില്‍ബ്ളോവര്‍ യൂലിയ സ്റ്റെഫനോവക്ക് സ്വതന്ത്ര അത്ലറ്റായി മത്സരിക്കാനുള്ള അപേക്ഷ തള്ളിയതിനെയും വാഡ വിമര്‍ശിച്ചു. സ്വന്തം ടീമിനകത്ത് നടക്കുന്ന തെറ്റുകള്‍ വെളിപ്പെടുത്താന്‍ ധൈര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ നിരാശപ്പെടുത്തുന്നതാണ് ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനമെന്ന് വാഡ പ്രസിഡന്‍റ് ക്രെയ്സ് റീഡി പറഞ്ഞു. അധികൃതരുടെ പിന്തുണയില്‍ മരുന്നടി വ്യാപകമാണെന്ന് കണ്ടത്തെിയതിനു റഷ്യയെ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തത്തെിയ ബ്രിട്ടന്‍, അമേരിക്ക, കാനഡ രാജ്യങ്ങളിലെ ഉത്തേജകവിരുദ്ധ ഏജന്‍സികളും ഐ.ഒ.സി തീരുമാനത്തെ കുറ്റപ്പെടുത്തി. ലോകത്തിന്‍െറ വിവിധ കോണുകളിലുള്ള അത്ലറ്റുകളും ഐ.ഒ.സിയെ വിമര്‍ശിച്ചു. അതേസമയം, റഷ്യ സ്വാഗതം ചെയ്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT