ദേശീയ ഓപണ്‍ മീറ്റ് ജെയ്ഷക്ക് സ്വര്‍ണം; മന്‍പ്രീതിന് ഒളിമ്പിക്സ് യോഗ്യത

കൊല്‍ക്കത്ത: കേരളമില്ളെങ്കിലും മലയാളിത്തിളക്കത്തോടെ ദേശീയ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ ദിനം. വനിതകളുടെ 5000 മീറ്ററില്‍ ഒ.പി. ജെയ്ഷ പുതിയ മീറ്റ് റെക്കോഡുമായി റെയില്‍വേയെ സ്വര്‍ണമണിയിച്ചപ്പോള്‍ ലോങ്ജംപില്‍ ഒ.എന്‍.ജി.സിയുടെ മയൂഖ ജോണി വെള്ളി നേടി.

അതേസമയം, 18 വര്‍ഷം പഴക്കമുള്ള വനിതകളുടെ ഷോട്ട്പുട്ട് ദേശീയ റെക്കോഡ് തകര്‍ത്തെറിഞ്ഞ് റെയില്‍വേയുടെ മന്‍പ്രീത് കൗര്‍ റിയോ ഒളിമ്പിക്സ് യോഗ്യത നേടി. 17.96 മീറ്റര്‍ എറിഞ്ഞാണ് മന്‍പ്രീത് 1997ല്‍ ഹര്‍ഭന്‍സ് കൗര്‍ സ്ഥാപിച്ച 17.43 മീറ്റര്‍ എന്ന റെക്കോഡ് തിരുത്തിയെഴുതിയത്. മാരത്തണില്‍ ദേശീയ റെക്കോഡിനുടമയായ ജെയ്ഷ 5000 മീറ്ററില്‍ പ്രീജ ശ്രീധരന്‍െറ മീറ്റ് റെക്കോഡ് തിരുത്തിയാണ് കൊല്‍ക്കത്തയില്‍ സ്വര്‍ണമണിഞ്ഞത്. 15 മി. 31.73 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ഈ ഇനത്തില്‍ മത്സരിച്ച കേരള താരങ്ങളായ പി.യു. ചിത്ര ഒമ്പതും കെ.കെ. വിദ്യ 16ഉം സ്ഥാനക്കാരായി. പുരുഷ വിഭാഗത്തില്‍ സര്‍വിസസിന്‍െറ ജി. ലക്ഷ്മണനാണ് സ്വര്‍ണം. ലോങ്ജംപില്‍ 6.34 മീറ്റര്‍ ചാടിയാണ് മയൂഖ വെള്ളി നേടിയത്. സഹതാരം ശ്രദ്ധ ഭാസ്കറിനാണ് സ്വര്‍ണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT