ചൈന: വിവാദങ്ങള്‍ തെല്ലുമേശാതെ ദീര്‍ഘദൂര ട്രാക്കില്‍ ഒരേയൊരു ഫറ മാത്രം. കോച്ചുമായി ബന്ധപ്പെട്ട ഉത്തേജക ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മുഹമ്മദ് ഫറയുടെ നേട്ടം. ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലുമായി ആറാം സ്വര്‍ണവും. 10,000 മീറ്ററില്‍ വെല്ലുവിളി ഉയര്‍ത്തിയ മൂന്ന് കെനിയക്കാരെ അവസാന ലാപ്പിലെ കുതിപ്പില്‍ ബഹുദൂരം പിന്തള്ളിയായിരുന്നു ബ്രിട്ടന്‍െറ ആദ്യ സ്വര്‍ണപ്പിറ. 27 മിനിറ്റ് 01.13 സെക്കന്‍ഡില്‍ ഫറ സ്വര്‍ണമണിഞ്ഞപ്പോള്‍ കെനിയയുടെ ജെഫ്രി കിപ്സാങ് വെള്ളിയും പോള്‍ കിപ്നെറ്റിച് വെങ്കലവും നേടി.
മത്സരം പൂര്‍ത്തിയാവാന്‍ നാലു ലാപ് മാത്രം ബാക്കിനില്‍ക്കെയാണ് ലീഡ് തുടങ്ങിയത്. വനിതകളുടെ ഷോട്ട്പുട്ടില്‍ ജര്‍മനിയുടെ ക്രിസ്റ്റീന ഷ്വാനിറ്റ്സ് സ്വര്‍ണമണിഞ്ഞു. ചൈനയുടെ ലിജിയാവോ ഗോങ്ങിനാണ് വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.