ലൗസെന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): തുര്‍ക്കിയുടെ 1500 മീറ്റര്‍ ഒളിമ്പിക് ചാമ്പ്യന്‍ അസ്ലി സാകിര്‍ അല്‍പ്ടെകിന് ഉത്തേജക മരുന്ന് ഉപയോഗത്തിന്‍െറ പേരില്‍ സ്വര്‍ണം നഷ്ടമാകും. ബ്ളഡ് ഡോപിങ്ങിന് പിടിക്കപ്പെട്ട താരം സ്വര്‍ണം തിരികെനല്‍കാനും എട്ടുവര്‍ഷം വിലക്ക് നേരിടാനും ഒരുക്കമാണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷന്‍സ് ഫെഡറേഷനും അല്‍പ്ടെകിനും തമ്മിലുള്ള ഒത്തുതീര്‍പ്പ് സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി തിങ്കളാഴ്ച അംഗീകരിക്കുകയായിരുന്നു. 2010 ജൂലൈ 29 മുതലുള്ള അനുകൂല ഫലങ്ങളെല്ലാം താരത്തിന് വിട്ടുകൊടുക്കണം. 2012 ലണ്ടന്‍ ഒളിമ്പിക്സിലെയും 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെയും സ്വര്‍ണങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. 2010 ജൂലൈക്കും 2012 ഒക്ടോബറിനും ഇടയില്‍ അല്‍പ്ടെകിന്‍ ഉത്തേജകം ഉപയോഗിച്ചുവെന്ന ആരോപണം കോടതി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.