ന്യൂഡൽഹി: ബിർമിങ് ഹാം കോമൺ വെൽത്ത് ഗെയിംസിൽ ഇതാദ്യമായി ഉൾപ്പെടുത്തിയ വനിത ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കാണികളൊഴുകും. മത്സരത്തിന്റെ ടിക്കറ്റിന് ആവശ്യക്കാരേറെയാണെന്ന് ഗെയിംസ് സി.ഇ.ഒ ഇയാൻ റെയ്ഡ് പി.ടി.ഐയോട് പറഞ്ഞു.
ജൂലൈ 31ന് എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ-പാക് ഗ്രൂപ് മത്സരം. ഇരു രാജ്യത്തെയും വംശജർ തിങ്ങിപ്പാർക്കുന്ന നഗരം കൂടിയാണ് ബിർമിങ്ഹാം. ഇയ്യിടെ ഇന്ത്യ-ഇംഗ്ലണ്ട് പുരുഷ ടീമുകളുടെ ടെസ്റ്റ് മത്സരവും എഡ്ജ്ബാസ്റ്റണിൽ നടന്നതും കാണികളെ ആകർഷിക്കാൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും കളിക്കുമെന്ന പ്രതീക്ഷയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് ഇതിനകം വിറ്റ് തീർന്നു. ഗെയിംസിന്റെ ആകെ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്നും റെയ്ഡ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.