ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിൽ സെമിഫൈനലിലെത്തി മെഡലുറപ്പിച്ച് എട്ട് ഇന്ത്യൻ താരങ്ങൾ. അങ്കുഷ് യാദവ് (80 കി.), സാക്ഷി ചൗധരി (51 കി.), അരുന്ധതി ചൗധരി (70 കി.), സചിൻ സിവാഷ് (60 കി.), ജാദുമണി സിങ് (55 കി.) എന്നിവരാണ് ചൊവ്വ, ബുധൻ ദിവസങ്ങളിായി സെമിയിലെത്തിയത്. നേരത്തേ ലവ്‍ലീന ബോർഗോഹൈൻ (75 കി.), പ്രിയ ഘൻഗാസ് (60 കി.), പ്രീതി പവാർ (54 കി.) എന്നിവർ സെമിയിൽ കടന്ന് സെമിയുറപ്പിച്ചിരുന്നു.
ന്യൂസിലൻഡിന്റെ മോർഗൻ ഹെൻഡേഴ്സണിനെ 3-1ന് കീഴടക്കിയായിരുന്നു അരുന്ധതിയുടെ മുന്നേറ്റം. ബാക്കി നാലു പേരും ഏകപക്ഷീയമായ 5-0 എന്ന സ്കോറിനാണ് എതിരാളികളെ ഇടിച്ചിട്ടത്. സാക്ഷി വടക്കൻ അയർലൻഡിന്റെ കെയ്റ്റ്ലിൻ ഫ്രെയേഴ്സിനെയും സചിൻ ബോട്സ്വാനയുടെ ട്രഷർ മൊറേമിയെയും ജാദുമണി സാംബിയയുടെ മൊവേംഗോ മവാലെയെയും അങ്കുഷ് സീഷെൽസിന്റെ ജെയ്ഡ് മീകോക്കിനെയുമാണ് തകർത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.