അണ്ടർ 20 ആൺകുട്ടികളുടെ ഹൈജംപിൽ സ്വർണം നേടുന്ന ഇടുക്കി താരം ജ്യുവൽ തോമസ് | ചിത്രം: പി.ബി. ബിജു
തിരുവനന്തപുരം: 69ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന്റെ മൂന്നാംദിനവും പാലക്കാടിന്റെ തേരോട്ടം. 477 പോയന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 428.5 പോയന്റുമായി മലപ്പുറവും 311 പോയന്റുമായി തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തിങ്കളാഴ്ച നാല് മീറ്റ് റെക്കോഡുകളാണ് പിറന്നത്.
18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 200 മീറ്ററിൽ ആലപ്പുഴയുടെ ടി.എം. അതുലും (21.77 സെക്കന്‍ഡ്) 20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കിരണും (13.84 സെക്കന്‍ഡ്) ഡിസക്സ് ത്രോയിൽ കാസർകോടിന്റെ കെ.സി. സർവനും (51.11 മീറ്റർ) 4x100 മീറ്റർ റിലേയിൽ തിരുവനന്തപുരവുമാണ് റെക്കോഡോടെ സ്വർണം നേടിയത്.
2019ൽ തിരുവനന്തപുരത്തിന്റെ തന്നെ 42.59 സെക്കന്‍ഡ് 42.57 സെക്കൻഡാക്കുകയായിരുന്നു. കഴിഞ്ഞ വർഷം തന്റെ പേരിൽ കുറിച്ച 50.42 മീറ്ററാണ് സർവൻ തിരുത്തിയത്. 110 മീറ്റർ ഹർഡിൽസിൽ 2015ൽ തൃശൂരിന്റെ മെയ് മോൻ തീർത്ത 13.94 സെക്കൻഡാണ് 10 വർഷത്തിന് ശേഷം കിരൺ റെക്കോഡ് ബുക്കിൽ മാറ്റിയെഴുതിയത്. അവസാന ദിനമായ ചൊവ്വാഴ്ച 21 ഫൈനലുകളാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.