ദുബൈ: ലോകകപ്പിന് പിന്നാലെ ദുബൈ ഈ ആഴ്ച കാത്തിരിക്കുന്നത് നിരവധി കായിക മാമാങ്കങ്ങൾക്ക്. 19 കായിക മത്സരങ്ങളാണ് ദുബൈയിൽ ഈ ആഴ്ച നടക്കുന്നത്. ട്വൻറി 20 ലോകകപ്പും ടൈ ബ്രേക്ക് ടെന്നിസ് ടൂർണമെൻറും ഹാഫ് മാരത്തണുമാണ് ഇതിൽ പ്രധാനപ്പെട്ടത്. ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ നാളെയാണ് തുടങ്ങുന്നത്. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. യു.എ.ഇയുടെ 50 ശതമാനത്തോളം ജനങ്ങളും ഇന്ത്യ- പാക് രാജ്യങ്ങളിൽനിന്നുള്ളവരാണ്. മത്സരത്തിെൻറ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുതീർന്നിരുന്നു. ഫൈനൽ ഉൾപ്പെടെ 12 മത്സരങ്ങളാണ് ദുബൈ സ്റ്റേഡിയത്തിൽ നടക്കുന്നത്.
ടെന്നിസ് ആരാധകർക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ ദുബൈ കൊക്കോകോള അരീനയിൽ ഇന്ന് ടൈ ബ്രേക്ക് ടെൻസ് ടെന്നിസ് ടൂർണമെൻറ് നടക്കും. ഫ്രഞ്ച് താരം ഗീൽ മൊൻഫിൽസ്, ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ്, യു.എസിെൻറ ടെയ്ലർ ഫ്രിറ്റ്സ്, ജർമനിയുടെ ഡസ്റ്റിൻ ബ്രൗൺ എന്നിവരാണ് മത്സരിക്കുന്നത്. അഞ്ച് ലക്ഷം ദിർഹം സമ്മാനത്തുകയുള്ള മത്സരമാണിത്.
ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ ആദ്യമായി അമേരിക്കൻ സ്വിമ്മിങ് കോച്ചസ് അസോസിയേഷെൻറ കോൺഫറൻസ് നടക്കുന്നുണ്ട്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ സഹായത്തോടെ നടക്കുന്ന കോൺഫറൻസ് 25ന് സമാപിക്കും. ഇവിടെ തന്നെയാണ് ഹാമിൽട്ടൺ അക്വാട്ടിക് ചാമ്പ്യൻഷിപ്പും നടക്കുന്നത്. 22, 23 തീയതികളിലാണ് മത്സരം.
ഐ.ടി മേഖലയിലുള്ളവരുടെ കായിക മത്സരമായ ജെക് ടെകും ദുബൈയിൽ നടക്കുന്നുണ്ട്. ഫുട്ബാൾ, ക്രിക്കറ്റ്, ഗോൾഫ്, ബാഡ്മിൻറൺ, നീന്തൽ, വോളിബാൾ, ബാസ്കറ്റ് ബാൾ, സൈക്ലിങ് തുടങ്ങി 15 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ദുബൈ ഫെസ്റ്റിവൽ സിറ്റി ഹാഫ് മാരത്തണിൽ 1000 പേർ പങ്കെടുക്കും. 21, 10, 5, 1 കിലോമീറ്ററുകളിലാണ് ഓട്ടം. ഇതേ സമയം തന്നെ അൽ മംസാറിൽ ഗ്രിറ്റ് ടോണിക് ട്രയാത്ത്ലൺ നടക്കുന്നുണ്ട്. ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് കോർപറേറ്റ് ഫുട്ബാളിെൻറ വാർഷിക ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മുതൽ 24വരെ ദുബൈ സ്പോർട്സ് സിറ്റിയിലെ സ്പോർട്സ് ഡിസ്ട്രിക്ടിൽ നടക്കും. ഇതിന് പുറമെ അൽ ജദ്ദാഫിലെ സ്വിസ് ഇൻറർനാഷനൽ സ്കൂളിൽ പാഡൽ ടൂർണമെൻറ്, ഇന്ത്യ ക്ലബിൽ അക്വ യോഗ, മെയ്ദാൻ ഇറാനിയൻ സ്കൂളിൽ ബാഡ്മിൻറൺ, മറീനയിൽ ടേബ്ൾ ടെന്നിസ്, ദേന ഐലൻഡിൽ സൈക്ലിങ്, കൊനാർഡ് ഹോട്ടലിൽ ബോക്സിങ് നൈറ്റ് എന്നിവയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.