ന്യൂഡൽഹി: പനിയും ക്ഷീണവും കലശലായതിനെ തുടർന്ന് ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സ്വന്തം നാടായ പാനിപ്പത്തിൽ സ്വീകരണ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നീരജിനെ ആശുപത്രിയിലാക്കുകയായിരുന്നു. പരിപാടി പാതിവഴിയിൽ നിർത്തിയാണ് നീരജ് ആശുപത്രിയിൽ പോയത്.
ഡൽഹിയിൽ നിന്ന് ആറു മണിക്കൂർ സഞ്ചരിച്ച് കാർ റാലിയായാണ് നീരജിനെ ജന്മനാട്ടിലെത്തിച്ചത്. ഏതാനും ദിവസമായി നീരജിന് പനിയുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റിവായിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിക്കൊപ്പം സ്വാതന്ത്ര്യദിന പരിപാടികളിലും നീരജ് പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.