പരിശീലകരെ മത്സരവേദിയിലേക്ക് പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് പ്രതിഷേധിക്കുന്ന തൈക്വാൻഡോ താരങ്ങൾ
ഹൽദ്വാനി: പരിശീലകർക്ക് അക്രഡിറ്റേഷൻ കാർഡ് ലഭിക്കാത്തത് തൈക്വാൻഡോ മത്സരവേദിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. മത്സരം നടക്കുന്നിടത്തേക്ക് പരിശീലകരും എത്തിയാൽ മാത്രമേ താരങ്ങൾക്ക് കൃത്യമായ നിർദേശം നൽകാൻ കഴിയൂ. എന്നാൽ കേരളം, മഹാരാഷ്ട്ര, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരിശീലകർക്ക് അക്രഡിറ്റേഷൻ ലഭിച്ചില്ല. തുടർന്ന് താരങ്ങൾ പ്ലക്കാർഡുകളുമായി മത്സരവേദിയിൽ പ്രതിഷേധിച്ചു. വി.ഐ.പി പാസുകൾ നൽകി പരിശീലകരെ പ്രവേശിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം എല്ലാവർക്കും കാർഡുകൾ ലഭ്യമാക്കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അപേക്ഷിക്കാത്തവർക്കാണ് കാർഡ് ലഭിക്കാത്തതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നിൽ അസോസിയേഷനിലെ ചിലരുടെ ഇടപെടലുകളാണെന്ന് പരിശീലകരും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.