എൻ.വി. ഷീന
ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട മലയാളി ട്രിപ്പ്ൾ ജംപ് താരം എൻ.വി. ഷീനക്ക് വിലക്കേർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഏത് നിരോധിത മരുന്നിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തിൽ കണ്ടെത്തിയതെന്ന് നാഡ വെളിപ്പെടുത്തിയിട്ടില്ല. സാമ്പിൾ ശേഖരിച്ച തീയതിയും എന്നു മുതലാണ് സസ്പെൻഷൻ പ്രാബല്യത്തിൽ വന്നതെന്നും വ്യക്തമല്ല.
2018 ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച താരമാണ് ഷീന. 2015 കേരളം, 2022 ഗുജറാത്ത്, 2023 ഗോവ ദേശീയ ഗെയിംസുകളിൽ സ്വർണം നേടി ഹാട്രിക്ക് കുറിച്ചിരുന്നു തൃശൂർ ചേലക്കര സ്വദേശിയായ 32കാരി. ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ വെള്ളിയും കരസ്ഥമാക്കി. 2023ലെ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.