ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രക്ക് അത്ലറ്റിക്സ് റാങ്കിങ്ങിൽ മുന്നേറ്റം. ജാവലിൻ ത്രോയിൽ നീരജ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 1315 എന്ന സ്േകാറിനാണ് നീരജ് രണ്ടാമതെത്തിയത്. ജർമ്മനിയുടെ ജോൺസ് വെറ്റർ 1396 എന്ന സ്കോറിന് ഒന്നാം സ്ഥാനത്തെത്തി. പോളണ്ടിന്‍റെ മാർകിൻ ക്രുകോസ്കി(മൂന്നാം സ്ഥാനം), ചെക്ക് റിപബ്ലിക്കിന്‍റെ ജാക്കുബ് വാഡ്ലേഞ്ച്(നാലാം സ്ഥാനം) ജർമ്മനിയുടെ ജൂലിയൻ വെബർ(അഞ്ചാം സ്ഥാനം) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയവർ.
മികച്ച പ്രകടനത്തോടെയാണ് നീരജ് ചോപ്ര ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചായിരുന്നു സ്വർണ നേട്ടം. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമായിരുന്നു നീരജിലൂടെ ഉണ്ടായത്. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ താരമായും നീരജ് മാറി.
നീരജിന്‍റെ മെഡൽ നേട്ടം ടോക്യോ ഒളിമ്പിക്സിലെ അത്ലറ്റിക്സ് വിഭാഗത്തിലെ ഏറ്റവും മനോഹരമായ 10 നിമിഷങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിരുന്നു. മെഡൽ നേടി രാജ്യത്തേക്ക് തിരിച്ചെത്തിയ നീരജിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.