പാരിസ്: ലോക അത്ലറ്റിക് കലണ്ടറിലെ പ്രമുഖ മീറ്റുകളിലൊന്നായ മീറ്റിങ് ഡി ലിമോഗസിൽ അവസാന നിമിഷം ഇന്ത്യൻ താരങ്ങളെ മാറ്റിനിർത്തി സംഘാടകർ. രാജ്യത്തെ വർധിച്ചുവരുന്ന ഉത്തേജക ഉപയോഗവും അത്ലറ്റിക്സ് വിവാദവും ആരോപിച്ചാണ് വിലക്കിയത്. കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ് എൽദോസ് പോൾ, ലോക ജൂനിയർ വെള്ളി മെഡൽ ജേതാവ് സെൽവ പ്രഭു, ഹൈജംപർ ജെസ്സി സന്ദേശ് എന്നിവർക്കാണ് ആദ്യം അനുമതി നൽകിയ ശേഷം റദ്ദാക്കിയത്.
അടുത്തിടെ പുറത്തുവന്ന 2022ലെ ലോക ഉത്തേജകവിരുദ്ധ സമിതി റിപ്പോർട്ടിൽ ഇന്ത്യയിൽനിന്നുള്ള താരങ്ങളാണ് പരിശോധനകളിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.