ലിൻ ചുൻ യി, ആൻ സെ യങ്
ന്യൂഡൽഹി: ഇന്ത്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ, വനിത സിംഗ്ൾസിൽ യഥാക്രമം ലിൻ ചുൻ യിയും ആൻ സെ യങ്ങും ജേതാക്കളായി. മൂന്നാം സീഡും ഇന്തോനേഷ്യക്കാരനുമായ ജൊനാഥൻ ക്രിസ്റ്റിയെ ഫൈനലിൽ 21-10, 21-18 സ്കോറിനാണ് ചൈനീസ് തായ്പേയി താരം ലിൻ തോൽപിച്ചത്.
വനിതകളിൽ നിലവിലെ ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ആൻ കലാശപ്പോരാട്ടത്തിൽ ലോക രണ്ടാം നമ്പറുകാരി ചൈനയുടെ വാങ് ഷിയിയെ 21-13, 21-11നും പരാജയപ്പെടുത്തി. ചൈനയുടെ ലിയാങ് വെയ്കെങ്-വാങ് ചാങ്, ലിയു ഷെങ്സു-ടാൻ നിങ് സഖ്യങ്ങൾ യഥാക്രമം പുരുഷ, വനിത ഡബ്ൾസ് കിരീടങ്ങൾ കരസ്ഥമാക്കി. തായ്ലൻഡിന്റെ ദേചപോൾ പൂവരനുക്രോ-സുപിസ്സര പൌസമ്പ്രാൻ ജോടിയാണ് മിക്സഡ് ഡബ്ൾസ് ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.