കാൻഡിഡേറ്റ്സ് ചെസ്: ആവേശപ്പോരാട്ടം സമനിലയിൽ; ഒന്നാം സ്ഥാനത്ത് തുടർന്ന് ഗുകേഷ്

ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസിൽ ഒന്നാം സ്ഥാനക്കാർ മുഖാമുഖം നിന്ന ആവേശപ്പോരാട്ടം സമനിലയിൽ കലാശിച്ചതോടെ പോയന്റ് പങ്കിട്ട് ഇരുവരും പോയന്റ് പട്ടികയിൽ മേധാവിത്വം തുടർന്നു. 10ാം റൗണ്ടിൽ ഇന്ത്യയുടെ ഡി. ഗുകേഷും റഷ്യയുടെ ഇയാൻ നെപ്പോംനിയാഷിയും തമ്മിലെ മത്സരമാണ് കാര്യമായ നഷ്ടങ്ങളില്ലാതെ സമനിലയിൽ അവസാനിച്ചത്. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും തമ്മിലെ കളിയും സമനിലയിലായി.

എന്നാൽ, മറ്റു മത്സരങ്ങളിൽ ഫാബിയാനോ കരുവാന അലിറിസ ഫൈറൂസ്ജയെയും ഹികാരു നകാമുറ നിജാത് അബാസോവിനെയും തോൽപിച്ച് പോയന്റിൽ ഒന്നാംസ്ഥാനക്കാർക്കടുത്തെത്തി. ഗുകേഷും നെപ്പോംനിയാഷിയും ആറു പോയന്റുമായി മുന്നിൽ നിൽക്കുമ്പോൾ പ്രഗ്നാനന്ദ, കരുവാന, നകാമുറ എന്നിവർക്ക് 5.5 പോയന്റുണ്ട്.

വനിതകളിൽ ആർ. വൈശാലി നീണ്ട ഇടവേളക്കു ശേഷം ജയം കണ്ടപ്പോൾ കൊനേരു ഹംപി സമനിലയിൽ പിരിഞ്ഞു. നാലു റൗണ്ട് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.

Tags:    
News Summary - Chess Candidates 2024 : Gukesh vs Ian Nepo ends in a draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.