ന്യൂഡൽഹി: ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചതിൽ പ്രതികരണവുമായി മാതാവ് സരോജ് ദേവി. മകന്റെ വിജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാകിസ്താൻകാരനായ അർഷദിനോടുള്ള വിജയം എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള അവരുടെ മറുപടി ഏവരെയും അമ്പരപ്പിച്ചു.
‘‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ (അർഷദ് നദീം) ഓർത്ത് ഞാൻ സന്തോഷവതിയാണ്’’-സരോജ് പറഞ്ഞു. മറുപടി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. സരോജിനെ വാഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സരോജിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ അഭിനന്ദിച്ച പലരും ഇവരെപ്പോലെ ഒരു അമ്മയുള്ളപ്പോൾ നീരജ് ലോകചാമ്പ്യനായതിൽ അതിശയിക്കാനില്ലെന്നും പ്രതികരണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.