യാന്നിക് സിന്നർ
പാരിസ്: ലോക ഒന്നാം നമ്പർ താരവും പുരുഷവിഭാഗത്തിലെ കിരീടപ്രതീക്ഷയുമായ ഇറ്റലിയുടെ യാന്നിക് സിന്നർ ഫ്രഞ്ച് ഓപൺ ടെന്നിസിൽ വിജയത്തുടക്കമിട്ടു. വനിതകളിലെ ഒന്നാം റാങ്കുകാരി ബെലറൂസിന്റെ അര്യന സബലേങ്കയും ആദ്യറൗണ്ട് പിന്നിട്ടു. ഫ്രാൻസിന്റെ ക്ലമൻറ് തബോറിനെയാണ് സിന്നർ തോൽപിച്ചത്. 6-1, 6-3, 6-4.
സ്പെയിനിന്റെ ജെസിക ബൗസാസ് മനെയ്റോയെ 6-4, 6-2 എന്ന സ്കോറിനാണ് സബലേങ്ക ആദ്യറൗണ്ടിൽ പരാജയപ്പെടുത്തിയത്. നാല് തവണ ചാമ്പ്യനായ ഇഗ സ്വിയാറ്റക് 35-ാം റാങ്കുകാരിയായ പോളണ്ടിനെ സാറ ബെജ്ലെക്കിനെ 6-2, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് ബുധനാഴ്ച മൂന്നാം റൗണ്ടിലെത്തി. വനിതകളിൽ നിലവിലെ ജേത്രിയായ അമേരിക്കയുടെ കൊകോ ഗഫ് നാട്ടുകാരിയായ ടെയ്ലർ ടൗൺസെന്റിനെ തോൽപിച്ചു (6-4, 6-0). സ്റ്റേഡിയത്തിലേക്കുള്ള യാത്രക്കിടെ ഗഫ് സഞ്ചരിച്ച കാർ മരക്കഷണത്തിൽ കയറി അപകടം സംഭവിച്ചിരുന്നു. ഗഫിനടക്കം ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.